Tuesday, July 16, 2013
Saturday, July 13, 2013
സോളാര്‍ : രഹസ്യ പട്ടിക പുറത്ത്..............................
സോളാര്‍ : രഹസ്യ പട്ടിക പുറത്ത്...........

തിരുവനന്തപുരം : സോളാര്‍ തട്ടിപ്പിന് ഇരയായവരുടെ രഹസ്യ പട്ടിക ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടു. സരിത തയാറാക്കി വിശ്വസ്തരെ ഏല്‍പ്പിച്ചിരുന്ന പട്ടികയില്‍ തട്ടിപ്പിനിരയായ നൂറോളം പേര്‍. പലര്‍ക്കും 110000 മുതല്‍ 490000 രൂപ വരെ നഷ്ടമായി. ഇരയായവരില്‍ ചിലരുമായി പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് അഭിഭാഷകന്റെ സാന്നിധ്യത്തില്‍ സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി.
സോളാര്‍ തട്ടിപ്പില്‍ എത്ര പേര്‍ ഇരയായിട്ടുണ്ട്? എത്രത്തോളം പണം നഷ്ടപ്പെട്ടിട്ടുണ്ട്? എത്രപേര്‍ തട്ടിപ്പ് ഒളിപ്പിച്ചു വച്ചിട്ടുണ്ട് തുടങ്ങി വിവാദത്തിന്റെ തുടക്കം മുതല്‍ ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്കു വെളിച്ചംവീശുന്നതുകൂടിയാണ് ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട രേഖകള്‍.
തട്ടിപ്പിന്റെ വ്യാപ്തി തിട്ടപ്പെടുത്തിയതിലുമേറെ
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പത്തു കോടി രൂപയുടെ നഷ്ടമാണുണ്ടായിരിക്കുന്നത് എന്നാണു മുഖ്യമന്ത്രി പറയുന്നത്. സോളാര്‍ വിഷയം സംബന്ധിച്ചു മുഖ്യമന്ത്രി ഇന്നു പത്ര മാധ്യമങ്ങളില്‍ എഴുതിയ ലേഖനത്തില്‍ ഇതു വ്യക്തമാക്കുന്നുമുണ്ട്. എന്നാല്‍, ഇതിലും ഏറെ വലുതാണു തട്ടിപ്പിന്റെ വ്യാപ്തിയെന്നതിനു വ്യക്തമായ തെളിവാണ് ഏഷ്യാനെറ്റ് ന്യൂസ് ഇന്നു പുറത്തുവിട്ടത്. 11 ലക്ഷം മുതല്‍ 49 ലക്ഷം രൂപ വരെ പണം വാങ്ങിയവരുടെ പേരുകളും മറ്റു വിവരങ്ങളും സരിത തയാറാക്കിയ രഹസ്യ പട്ടികയിലുണ്ട്. ഇവര്‍ പരാതിയുമായി പോകാതിരിക്കാനോ പരാതി പിന്‍വലിക്കാനോ ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തുകയെന്ന ലക്ഷ്യത്തോടെ ഈ ലിസ്റ്റ് വിശ്വസ്തരെ ഏല്‍പ്പിച്ചുവെന്നാണു വ്യക്തമാകുന്നത്.
ലിസ്റ്റിലുള്ളവരെല്ലാം തട്ടിപ്പിന് ഇരയായവരാണെന്ന് ഇവരില്‍ ചിലരുമായി ഏഷ്യാനെറ്റ് ന്യൂസ് ടെലഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യക്തമായി. സാവകാശം തന്നാല്‍ പണം തിരികെ നല്‍കാമെന്നു സരിത പറഞ്ഞതായും അല്ലെങ്കില്‍ കേസുമായി മുന്നോട്ടുപൊയ്ക്കോള്ളൂ എന്നു മുന്നറിയിപ്പു നല്‍കിയെന്നും തട്ടിപ്പിനിരയായവര്‍ പറയുന്നു. ചിലര്‍ പരാതിക്കു പോകാന്‍പോലും തയാറാകുന്നില്ല. മൂന്നര വര്‍ഷം മുന്‍പേ തുടങ്ങിയ തട്ടിപ്പാണെന്നും ഫോണ്‍ സംഭാഷണങ്ങളില്‍നിന്നു വ്യക്തം.
പരാതിക്കാരുമായി പൊലീസ് സ്റ്റേഷനില്‍വച്ചു സരിത ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തി
അറസ്റ്റ് ചെയ്യപ്പെട്ടതിനു ശേഷം, പെരുമ്പാവൂര്‍ പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ സരിത എസ്. നായര്‍ തട്ടിപ്പിനിരയായവരുമായി ഒത്തുതീര്‍പ്പു ചര്‍ച്ച നടത്തിയെന്നും ടെലഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നു. പൊലീസിന്റെ കസ്റ്റഡിയിലിരിക്കുന്ന ഒരു വ്യക്തി കേസിലെ പരാതിക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍, പൊലീസ് സ്റ്റേഷനില്‍ വച്ചു നടത്തിയത് അത്യന്തം ഗൗരവതരമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ്, ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും വ്യക്തമായ പ്രതികരണത്തിനോ പൊലീസിന്റെ വീഴ്ചയില്‍ നടപടിയെടുക്കുമെന്നു പറയാനോ അദ്ദേഹം തയാറായില്ല. ഇക്കാര്യത്തില്‍ പരാതിയുള്ളവര്‍ക്ക് അന്വേഷണ സംഘത്തലവനു പരാതി നല്‍കാമെന്നും, അവര്‍ പരിശോധിച്ചോട്ടെ എന്നുമായിരുന്നു ഇക്കാര്യത്തില്‍ ആഭ്യന്തര മന്ത്രിയുടെ പ്രതികരണം.
ആകെ 31 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു : ആഭ്യന്തര മന്ത്രി
സോളാര്‍ തട്ടിപ്പു കേസില്‍ ഇതുവരെ 31 ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസ് അന്വേഷണം കൃത്യമായി പോകുന്നതുകൊണ്ട് കൂടുതല്‍ പേര്‍ പരാതിയുമായി എത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ കേസുകളും കൃത്യമായി പരിശോധിക്കും. ഇനിയും പുറത്തു കുറേ കേസുണ്ടെന്നാണ് അനുമാനം. ആ കേസുകളും കൃത്യമായി പരിശോധിക്കും. അന്വേഷണ സംഘത്തെക്കുറിച്ചുള്ള വിശ്വാസംകാരണമാണു കൂടുതല്‍ കേസുകള്‍ വരുന്നത് - ആഭ്യന്തര മന്ത്രി പറഞ്ഞു.
Friday, July 12, 2013
മന്ത്രിമാര്‍ക്കും എം.എല്‍.എയ്ക്കുമൊപ്പം ശയിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍
മന്ത്രിമാര്‍ക്കും എം.എല്‍.എയ്ക്കുമൊപ്പം ശയിച്ചെന്ന് സരിതയുടെ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: മന്ത്രിമാരെയും എം.എല്‍.എമാരെയും മുള്‍മുനയില്‍ നിര്‍ത്തി, സരിതാനായരുടെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുന്നു. അന്വേഷണ സംഘത്തോട് സരിത നടത്തിയ കുറ്റസമ്മത മൊഴായാണ് പുറത്തുവന്നിരിക്കുന്നത്. ആരോപണവിധേയരായ ചിലമന്ത്രിമാരുമായും മദ്ധ്യതിരുവിതാംകൂറിലെ ഒരു യുവ എം.എല്‍.എയുമായും ശാരീരികബന്ധം പുലര്‍ത്തിയിരുന്നതായി സരിത അന്വേഷണ സംഘത്തോടു സമ്മതിച്ചു.
ആരോപണ വിധേയരായിരിക്കുന്ന മന്ത്രിമാരുമായി താന്‍ വളരെയേറെ നേരം ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഇവരെയെല്ലാം തന്റെ ശരീരം കൊണ്ട് കീഴ്‌പ്പെടുത്തി ഓരോരോ കാര്യസാദ്ധ്യത്തിനായി ഉപയോഗിക്കുകയായിരുന്നുവെന്നും സരിത തുറന്നുപറഞ്ഞു.
മന്ത്രിമാരുടെയും എം.എല്‍.എയുടെയുമെല്ലാം പേരുകള്‍ അന്വേഷണ സംഘത്തില്‍ നിന്ന് മാദ്ധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയിട്ടുണ്ട്.
ചില മന്ത്രിമാരുമായി ഒന്നിലേറെ തവണ ബന്ധപ്പെട്ടിട്ടുണ്ട്. പലര്‍ക്കും താന്‍ ഒരു വീക്ക്‌നെസ് ആയിരുന്നു. ഇവരില്‍ ചിലര്‍ ലൈംഗിത താത്പര്യം ഉണരുമ്പോള്‍ തന്നെ ഫോണില്‍ വിളിച്ചെങ്കിലും നിര്‍വൃതി അടയുന്നവരായിരുന്നു.
കൂട്ടത്തില്‍ ഒരു കേന്ദ്രമന്ത്രി സരിതയ്ക്ക് അവരുടെ സ്വകാര്യ ഭാഗങ്ങള്‍ അതിമാര്‍ദ്ദവമുള്ളതായിരുന്നുവെന്ന് എസ്എംഎസ് അയച്ച വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ഈ മന്ത്രി സരിതയെ വിദേശത്തു കൊണ്ടുപോയിരുന്നു. ആ യാത്രയ്ക്കിടയിലാണ് ഇരുവരും ശരീരം പങ്കുവച്ചതെന്നാണ് പറയപ്പെടുന്നത്.
എന്തായാലും സരിതയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരെ ചോദ്യം ചെയ്യില്ലെന്നാണ് സൂചന. മന്ത്രിമാരെ ചോദ്യം ചെയ്താല്‍ അത് സര്‍ക്കാരിനു തലവേദനയുണ്ടാക്കും. മാദ്ധ്യമങ്ങള്‍ ആഘോഷമാക്കുകയും ചെയ്യും. മാത്രമല്ല, മുതിര്‍ന്ന് സ്ത്രീയും പുരുഷനും സ്വന്ത ഇഷ്ടപ്രകാരം ശരീരം പങ്കുവച്ചതിന്റെ പേരില്‍ അവരെ ചോദ്യംചെയ്യാനുമാവില്ല. അതിനപ്പുറം ശരീരം കാഴ്ചവച്ച് അതിലൂടെ കാര്യസാദ്ധ്യം നടത്തി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തതായി തെളിയിച്ചാല്‍ മാത്രമേ നടപടി സാദ്ധ്യമാവൂ.
സംസ്ഥാന സര്‍ക്കാരിനെ അട്ടി മറിയ്ക്കാന്‍ കേരളാ പോലീസില്‍ ഗൂഡാലോചന നടക്കുന്നു; മുല്ലപ്പള്ളി
കോഴിക്കോട്: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ തനിക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന നിയമസഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൊലീസിലെ ചിലര്‍ ഗൂഢാലോചന നടത്തിയെന്ന വാദത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കേന്ദ്രആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.
പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ കൈയില്‍ മാത്രമുള്ള രേഖ എങ്ങനെ ചോര്‍ന്നുവെന്ന് അന്വേഷിക്കണം. ഇത് ഗൂഢാലോചനയുടെ ഭാഗമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
സിപിഎം നേതാക്കളെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എന്നാല്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ സിപിഎൈഎം നേതാക്കള്‍ കുറ്റക്കാരാകുമെന്ന് കരുതുന്നുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.
ടിപി വധക്കേസില്‍ വമ്പന്‍സ്രാവുകള്‍ ഉണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. വധത്തിന്റെ രണ്ടാംഘട്ട അന്വേഷണത്തില്‍ ഉന്നതതല സിപിഎൈഎം നേതാക്കളുടെ പേര് വരും.
നിയമ സഭയില്‍ തനിയ്‌ക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്നും
എന്നാല്‍ തിരുവഞ്ചൂര്‍ നടത്തിയ വ്യാഴായ്ച നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
നിയമ സഭയില്‍ തനിയ്‌ക്കെതിരെ തിരുവഞ്ചൂര്‍ നടത്തിയ പ്രസ്താവന വേദനിപ്പിച്ചെന്നും
എന്നാല്‍ തിരുവഞ്ചൂര്‍ നടത്തിയ വ്യാഴായ്ച നല്‍കിയ വിശദീകരണം തൃപ്തികരമാണെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രി രാജി വെയ്ക്കില്ല;ചെന്നിത്തല
Story Dated: July 12, 2013 1:08 pm
സോളാര്‍ വിവാദം തട്ടിപ്പാണെന്നും ഈ കാര്യത്തില്‍ മുഖ്യമന്ത്രിയ്ക്ക് പിന്നില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രി എന്തിന് രാജി വെയ്ക്കണമെന്നും മുഖ്യമന്ത്രി വഴിവിട്ട് യാതൊരു പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു തെളിവും ഹാജരാക്കാന്‍ പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ സ്റ്റാഫ് തെറ്റ് ചെയ്താല്‍ കുറ്റം മുഖ്യമന്ത്രിയ്ക്കല്ലന്നും ചെന്നിത്തല അറിയിച്ചു.
എല്‍ഡിഎഫിന്റെ തുടര്‍ സമരങ്ങള്‍ പ്രതിരോധിക്കുകയാണ് മുഖ്യ ലക്ഷ്യമെന്നും ചെന്നിത്തല വ്യക്തമാക്കി.
ലീഗ് യുഡിഎഫിന്റെ അവിഭാജ്യഘടകമാണ്. ലീഗ് പറയുന്നത് യുഡിഎഫിനെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണെന്നും ലീഗും താനും തമ്മില്‍ യാതൊരു തര്‍ക്കവുമില്ലെന്നും ബന്ധത്തില്‍ കോട്ടമോ വിള്ളലോ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് സിപിഐഎം.
Story Dated: July 12, 2013 1:36 pm
സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ഒരു സമിതിയെ നിയോഗിച്ചെന്നും ഇതിലേയ്ക്ക് സിപിഐഎം അംഗത്തെ നിര്‍ദ്ദേശിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി കത്തയച്ചിരുന്നു.
ഈ കാര്യത്തില്‍ സിപിഐഎം മുതിര്‍ന്ന നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സഹകരണം വേണ്ടെന്ന് തീരുമാനമെടുത്തത്. സിപിഎമ്മിന് അത്തരം ഒരു പ്രതിനിധി ആവശ്യമില്ലെന്ന് സിപിഐഎം നേതൃയോഗം അറിയിച്ചു.
അന്വേഷണത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കമെന്ന് സിപിഐഎം നേതാക്കള്‍ ആരോപിച്ചു.സാങ്കേതിക വിദ്യകളുടെ സഹായത്തില്‍ അന്വേഷണ സംഘത്തിന് പരിശോധിക്കാവുന്ന കാര്യം മാത്രമാണിതെന്നും സിപിഐഎം വ്യക്തമാക്കി.
സോളാര്‍ തട്ടിപ്പ്; ജോപ്പന്റെ ജാമ്യാപേക്ഷ ജൂലൈ 22 വരെ നീട്ടി
Story Dated: July 12, 2013 11:59 am
റിമാന്റ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ടെന്നി ജോപ്പനെ ഇന്ന് രാവിലെയാണ് പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്. പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ജോപ്പനെ ഹാജരാക്കിയിരിക്കുന്നത്.
അതേസമയം സോളാര്‍ തട്ടിപ്പ് കേസില്‍ ജോപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റിവെചു. ജാമ്യാപേക്ഷയ്ക്ക് മറുപടി പറയാന്‍ അഡ്വക്കറ്റ്ജനറല്‍ കൂടുതല്‍ സാവകാശം തേടുകയായിരുന്നു.
Thursday, July 11, 2013
വിഎസ് സിനിമ കാണാറുണ്ടോ?
വിഎസ് സിനിമ കാണാറുണ്ടോ?
ജയചന്ദ്രന്‍ ഇലങ്കത്ത്

അന്തംവിട്ട ചോദ്യമായിരുന്നു നിയമസഭാ സ്പീക്കറുടേത് : 'അല്ല, അങ്ങ് ഈ സിനിമയൊക്കെ കണ്ടിട്ടുണ്ടോ... ? ഞാന്‍ കണ്ടതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലെന്ന മട്ടില്‍ വിഎസ് അച്യുതാനന്ദന്‍ ഇളകിയിരുന്നതേയുള്ളൂ. സോളാര്‍ വിവാദം കത്തിക്കാളുമ്പോള്‍, നിയമസഭാ പ്രസംഗത്തിനിടെ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗത്തിന് കൂട്ടുപിടിച്ചത് ശ്രീനിവാസന്റെ സിനിമ.
ശ്രീനിവാസന്റ ചിന്താവിഷ്ടയായ ശ്യാമള കാണാത്തവര്‍ ചുരുക്കമാകും. ഉള്ള ജോലിയും കളഞ്ഞ്, നാടു തെണ്ടി ഊരു തെണ്ടി കോഞ്ഞാട്ടയായി വന്ന വിജയനെ ഭാര്യ ശ്യാമള മൈന്‍ഡ് ചെയ്യുന്നേയില്ല. ശ്യാമള സ്നേഹത്തോടെ വീടിനകത്തേക്ക് ആനയിക്കുമെന്നു കരുതിയ വിജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒടുവില്‍, മക്കളെ കൂട്ടുപിടിച്ച് വിജയന്‍ ഒരു നാടകമങ്ങ് കളിച്ചു. ഞാന്‍ പോകുകയാണ് മക്കളേ എന്നു വിജയന്‍ വിളിച്ചു പറയുമ്പോള്‍ അയ്യോ അച്ഛാ പോകല്ലേ... എന്നു മക്കള്‍ പറയണം. വിജയന്‍ പഠിപ്പിച്ചു കൊടുത്ത പോലെ സിബിഎസ്ഇ മക്കള്‍ ഉരുവിട്ടു. പക്ഷേ, അതിനൊരു നഴ്സറി റൈമിന്റെ താളമുണ്ടെന്ന കാര്യം വിജയന്‍ മറന്നു പോയി.
ശ്യാമളയിലെ ഈ സന്ദര്‍ഭം അടര്‍ത്തിയെടുത്താണ് വിഎസ് നിയമസഭയില്‍ കസറിയത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ മക്കളെക്കൊണ്ട് 'അയ്യോ അച്ഛാ പോകല്ലേ എന്നു പറയിപ്പിക്കുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരെക്കൊണ്ട് രാജിവയ്ക്കല്ലേ എന്നു പറയിപ്പിക്കുന്നത് എന്നായിരുന്നു വിഎസിന്റെ കമന്റ്. പാര്‍ട്ടിയിലെ നൂറു നൂറു നാടകങ്ങള്‍ക്കിടയ്ക്ക് വിഎസിന് സിനിമ കാണാന്‍ സമയമെവിടെ എന്നായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചോദിച്ചത്. വിഎസ് സിനിമ കാണില്ലെന്ന് ആരു പറഞ്ഞു?
സമയം കിട്ടിയാല്‍ വിഎസ് കൊട്ടകയില്‍ പോയി പടം കാണും. ആലപ്പുഴയില്‍ പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നാടകസമിതി നടത്തിയ ആളാണ്. തരം കിട്ടുമ്പോഴൊക്കെ ആലപ്പുഴയിലെ കൊട്ടകകളില്‍ പോയി പടം കാണുകയും ചെയ്യുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കണക്കറ്റ് കളിയാക്കിയ അറബിക്കഥ തീയറ്ററില്‍ നിറഞ്ഞോടിയപ്പോള്‍ ബാള്‍ക്കണിയിലിരുന്ന് സിനിമ കണ്ടവരുടെ കൂട്ടത്തില്‍ വിഎസും ഉണ്ടായിരുന്നു. ടോയ്ലറ്റില്‍ കയറി നിന്ന് ഇന്‍ക്വിലാബ് വിളിക്കുന്ന ക്യൂബ മുകുന്ദനെ കണ്ട് വിഎസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അടുത്തിടെ സിനിമ ഇറങ്ങിയപ്പോള്‍ ആദ്യദിവസം തന്നെ അതു കാണാന്‍ വിഎസ് പോയി. മതേതരത്വം വിഷയമാക്കിയ ഒരു സിനിമ ആറു മാസം മുന്‍പ് റിലീസ് ചെയ്തപ്പോള്‍ അതു കാണണമെന്നു ശഠിച്ച് മറ്റു പരിപാടികളൊക്കെ ഒഴിവാക്കി റെഡിയായതും മറ്റാരുമായിരുന്നില്ല. ടി.വിയില്‍ നൂറു നൂറു പരസ്യങ്ങള്‍ക്കിടയ്ക്ക് രണ്ടും മൂന്നും മണിക്കൂര്‍ സിനിമ കണ്ടിരിക്കാന്‍ വിഎ സിനെ കിട്ടില്ല. കാണണമെന്നു തോന്നിയാല്‍ തീയറ്ററില്‍ പോയി തന്നെ കാണും. മര്‍മ്മത്തു കൊള്ളുന്ന ഡയലോഗ് കേട്ടാല്‍ അത് മനഃപാഠം പഠിച്ചുവയ്ക്കുകയും ചെയ്യും. ആവശ്യം വരുമ്പോള്‍ എടുത്തു കാച്ചും.
http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14502235&tabId=3&BV_ID=@@@
ജയചന്ദ്രന്‍ ഇലങ്കത്ത്
അന്തംവിട്ട ചോദ്യമായിരുന്നു നിയമസഭാ സ്പീക്കറുടേത് : 'അല്ല, അങ്ങ് ഈ സിനിമയൊക്കെ കണ്ടിട്ടുണ്ടോ... ? ഞാന്‍ കണ്ടതൊന്നും നിങ്ങള്‍ കണ്ടിട്ടില്ലെന്ന മട്ടില്‍ വിഎസ് അച്യുതാനന്ദന്‍ ഇളകിയിരുന്നതേയുള്ളൂ. സോളാര്‍ വിവാദം കത്തിക്കാളുമ്പോള്‍, നിയമസഭാ പ്രസംഗത്തിനിടെ ഉമ്മന്‍ ചാണ്ടിയെ വിമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രസംഗത്തിന് കൂട്ടുപിടിച്ചത് ശ്രീനിവാസന്റെ സിനിമ.
ശ്രീനിവാസന്റ ചിന്താവിഷ്ടയായ ശ്യാമള കാണാത്തവര്‍ ചുരുക്കമാകും. ഉള്ള ജോലിയും കളഞ്ഞ്, നാടു തെണ്ടി ഊരു തെണ്ടി കോഞ്ഞാട്ടയായി വന്ന വിജയനെ ഭാര്യ ശ്യാമള മൈന്‍ഡ് ചെയ്യുന്നേയില്ല. ശ്യാമള സ്നേഹത്തോടെ വീടിനകത്തേക്ക് ആനയിക്കുമെന്നു കരുതിയ വിജയന്റെ കണക്കുകൂട്ടലുകള്‍ തെറ്റി. ഒടുവില്‍, മക്കളെ കൂട്ടുപിടിച്ച് വിജയന്‍ ഒരു നാടകമങ്ങ് കളിച്ചു. ഞാന്‍ പോകുകയാണ് മക്കളേ എന്നു വിജയന്‍ വിളിച്ചു പറയുമ്പോള്‍ അയ്യോ അച്ഛാ പോകല്ലേ... എന്നു മക്കള്‍ പറയണം. വിജയന്‍ പഠിപ്പിച്ചു കൊടുത്ത പോലെ സിബിഎസ്ഇ മക്കള്‍ ഉരുവിട്ടു. പക്ഷേ, അതിനൊരു നഴ്സറി റൈമിന്റെ താളമുണ്ടെന്ന കാര്യം വിജയന്‍ മറന്നു പോയി.
ശ്യാമളയിലെ ഈ സന്ദര്‍ഭം അടര്‍ത്തിയെടുത്താണ് വിഎസ് നിയമസഭയില്‍ കസറിയത്. ചിന്താവിഷ്ടയായ ശ്യാമളയില്‍ ശ്രീനിവാസന്‍ മക്കളെക്കൊണ്ട് 'അയ്യോ അച്ഛാ പോകല്ലേ എന്നു പറയിപ്പിക്കുന്നതുപോലെയാണ് ഉമ്മന്‍ചാണ്ടി മന്ത്രിമാരെക്കൊണ്ട് രാജിവയ്ക്കല്ലേ എന്നു പറയിപ്പിക്കുന്നത് എന്നായിരുന്നു വിഎസിന്റെ കമന്റ്. പാര്‍ട്ടിയിലെ നൂറു നൂറു നാടകങ്ങള്‍ക്കിടയ്ക്ക് വിഎസിന് സിനിമ കാണാന്‍ സമയമെവിടെ എന്നായിരുന്നു സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ ചോദിച്ചത്. വിഎസ് സിനിമ കാണില്ലെന്ന് ആരു പറഞ്ഞു?
സമയം കിട്ടിയാല്‍ വിഎസ് കൊട്ടകയില്‍ പോയി പടം കാണും. ആലപ്പുഴയില്‍ പണ്ട് പാര്‍ട്ടി സെക്രട്ടറിയായിരിക്കെ നാടകസമിതി നടത്തിയ ആളാണ്. തരം കിട്ടുമ്പോഴൊക്കെ ആലപ്പുഴയിലെ കൊട്ടകകളില്‍ പോയി പടം കാണുകയും ചെയ്യുമായിരുന്നു. പാര്‍ട്ടി നേതൃത്വത്തെ കണക്കറ്റ് കളിയാക്കിയ അറബിക്കഥ തീയറ്ററില്‍ നിറഞ്ഞോടിയപ്പോള്‍ ബാള്‍ക്കണിയിലിരുന്ന് സിനിമ കണ്ടവരുടെ കൂട്ടത്തില്‍ വിഎസും ഉണ്ടായിരുന്നു. ടോയ്ലറ്റില്‍ കയറി നിന്ന് ഇന്‍ക്വിലാബ് വിളിക്കുന്ന ക്യൂബ മുകുന്ദനെ കണ്ട് വിഎസ് അറിഞ്ഞു ചിരിക്കുകയും ചെയ്തു.
ശ്രീനാരായണ ഗുരുവിനെക്കുറിച്ച് അടുത്തിടെ സിനിമ ഇറങ്ങിയപ്പോള്‍ ആദ്യദിവസം തന്നെ അതു കാണാന്‍ വിഎസ് പോയി. മതേതരത്വം വിഷയമാക്കിയ ഒരു സിനിമ ആറു മാസം മുന്‍പ് റിലീസ് ചെയ്തപ്പോള്‍ അതു കാണണമെന്നു ശഠിച്ച് മറ്റു പരിപാടികളൊക്കെ ഒഴിവാക്കി റെഡിയായതും മറ്റാരുമായിരുന്നില്ല. ടി.വിയില്‍ നൂറു നൂറു പരസ്യങ്ങള്‍ക്കിടയ്ക്ക് രണ്ടും മൂന്നും മണിക്കൂര്‍ സിനിമ കണ്ടിരിക്കാന്‍ വിഎ സിനെ കിട്ടില്ല. കാണണമെന്നു തോന്നിയാല്‍ തീയറ്ററില്‍ പോയി തന്നെ കാണും. മര്‍മ്മത്തു കൊള്ളുന്ന ഡയലോഗ് കേട്ടാല്‍ അത് മനഃപാഠം പഠിച്ചുവയ്ക്കുകയും ചെയ്യും. ആവശ്യം വരുമ്പോള്‍ എടുത്തു കാച്ചും.
http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/malayalamContentView.do?contentId=14502235&tabId=3&BV_ID=@@@
പി.സി.ജോര്‍ജിനെ പാര്‍ട്ടി വിലക്കി
പി.സി.ജോര്‍ജിനെ പാര്‍ട്ടി വിലക്കി
Story Dated: Thursday, July 11, 2013 12:54
കോട്ടയം : സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനോട് പരസ്യപ്രസ്‌താവനകളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് പാര്‍ട്ടി നിര്‍ദേശം. എന്നാല്‍ താന്‍ കൂടി ചേര്‍ന്നെടുത്ത തീരുമാനമാണെന്ന് പി.സി.ജോര്‍ജ്. സര്‍ക്കാരിനു ദോഷം ഉണ്ടാക്കുന്ന തരത്തിലുള്ള വിവാദ പ്രസ്‌താവനകള്‍ നടത്തുന്നതില്‍നിന്നും വിട്ടു നില്‍ക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (എം)ലെ എം.എല്‍.എ.മാരുടെ യോഗത്തിലാണ് നേതൃത്വം ആവശ്യപ്പെട്ടത്.സോളാര്‍ തട്ടിപ്പും തട്ടിപ്പ് പ്രതി സരിതാ നായരുമായി ബന്ധപ്പെട്ട് പി. സി. ജോര്‍ജ് നടത്തുന്ന വിവാദ പ്രസ്‌താവനകള്‍ യു.ഡി.എഫിനെ പലപ്പോഴും പ്രതിരോധത്തിലാക്കുന്നുവെന്നായിരുന്നു മറ്റ് എം.എല്‍.എ.മാരുടെ ആരോപണം. പി സി. ജോര്‍ജിന്റെ വിവാദ പ്രസ്‌താവനകള്‍ പലപ്പോഴും ഭരണപക്ഷത്തിന് നേരെ പ്രതിപക്ഷം ആയുധമാക്കുന്നുവെന്നും ഇവര്‍ ആരോപിച്ചു..എന്നാല്‍ സോളാര്‍ വിവാദം വഷളാക്കിയത് കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയുടെ ഭാഗമാണെന്നും ഇതില്‍ കേരള കോണ്‍ഗ്രസ് ഇടപെടേണ്ട കാര്യമില്ലെന്നുമായിരുന്നു ജോര്‍ജിന്റെ വാദം. അതേസമയം, സത്യം ആര്‍ക്കും പറയാമെന്നും നിലവിലെ പ്രശ്‌നങ്ങളെ അനുകൂലിച്ചോ പ്രതികൂലിച്ചോ പ്രതികരിക്കേണ്ടതില്ലെന്നതാണ് പാര്‍ട്ടി തീരുമാനമെന്നും അല്ലാതെ സത്യം പറയരുതെന്ന് പാര്‍ട്ടി വിലക്കിയിട്ടില്ലെന്നും പി.സി. ജോര്‍ജ് പ്രതികരിച്ചു. താന്‍ കൂടി നിര്‍ദേശിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് കേരള കോണ്‍ഗ്രസില്‍ നിന്നും ആരും ഇനി പരസ്യപ്രസ്‌താവന നടത്തേണ്ടതെന്ന് തീരുമാനിച്ചതെന്നും ജോര്‍ജ് മംഗളത്തോട് പറഞ്ഞു.ഇപ്പോഴത്തെ പ്രശ്‌നങ്ങളില്‍ കേരളാ കോണ്‍ഗ്രസ് ഇടപെടേണ്ടതില്ലെന്നാണ് യോഗം തീരുമാനം.കേരളത്തിലെ കോണ്‍ഗ്രസുകാരുടെ ഗ്രൂപ്പുവിഷയത്തിില്‍ കോണ്‍ഗ്രസ് െഹെക്കമാന്‍ഡ് ഇടപെട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് െഹെക്കമാന്‍ഡും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും പ്രശ്‌നം പരിഹരിക്കട്ടെന്നും അതുവരെ കോണ്‍ഗ്രസ് ഗ്രൂപ്പു വിഷയത്തില്‍ പരസ്യമായ നിലപാട് വേണ്ടന്നുമാണ് പാര്‍ട്ടിയുടെ തീരുമാനം.എന്നാല്‍ സോളാര്‍ വിഷയത്തില്‍ യു.ഡി.എഫ്.ഒറ്റക്കെട്ടായി നില്‍ക്കാനും യോഗത്തില്‍ തീരുമാനിച്ചു.
http://www.mangalam.com/print-edition/keralam/74002#sthash.1zSkkWQ1.dpuf
എ.ഐ.വൈ.എഫ്. പ്രവര്‍ത്തകയെ തെരുവില്‍ തല്ലിയ 'യൂത്തിന്' ഫേസ്‌ബുക്കിലൂടെ ക്വട്ടേഷന്‍
എ.ഐ.വൈ.എഫ്. പ്രവര്‍ത്തകയെ തെരുവില്‍ തല്ലിയ 'യൂത്തിന്' ഫേസ്‌ബുക്കിലൂടെ ക്വട്ടേഷന്‍
Story Dated: Thursday, July 11, 2013 12:54
കൊച്ചി: നിയമസഭയിലേക്കു നടത്തിയ മാര്‍ച്ചിനിടെ എ.ഐ.െവെ.എഫ്. പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ്‌പ്രവര്‍ത്തകനെതിരേ ഫേസ്‌ബുക്കില്‍ ക്വട്ടേഷന്‍.
എ.ഐ.െവെ.എഫ്. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജിനെ വടിയുപയോഗിച്ച് ക്രൂരമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി മാളികപ്പടി സന്തോഷിനെതിരേയാണ് ഫേസ് ബുക്കിലൂടെ ഡി.െവെ.എഫ്.ഐയുടെ പേരില്‍ ക്വട്ടേഷന്‍ പോസ്‌റ്റ്‌ഇട്ടത്.
മാധ്യമങ്ങളില്‍ വന്ന, മര്‍ദനത്തില്‍ പരുക്കേറ്റ് ചോരയൊലിച്ചു നില്‍ക്കുന്ന എ.ഐ.െവെ.എഫ്. സംസ്‌ഥാന പ്രസിഡന്റ് ജി. കൃഷ്‌ണപ്രസാദിന്റെയും ബിന്ദുരാജിനെ മര്‍ദിക്കുന്ന സന്തോഷിന്റെയും ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.
സന്തോഷ് മോനെ... അന്റെ കാര്യം ഡി.െവെ.എഫ്.ഐ. ഏറ്റെടുത്തിട്ടുണ്ട്. നിന്നെ ഇനി വീടിനു വെളിയില്‍ ഇറക്കാതിരിക്കുന്ന കാര്യം നമ്മള്‍ ഏറ്റു.... ചിത്രങ്ങള്‍ക്ക് താഴെ ഇങ്ങനെ ഭീഷണിയും നല്‍കിയിട്ടുണ്ട്.
ഡി.െവെ.എഫ്.ഐ. ചാലക്കക്കുന്നുകര എന്ന പേരിലുള്ള അക്കൗണ്ടില്‍ നിന്നാണ് ചിത്രങ്ങളും ഭീഷണിയും പോസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതു വന്നു നിമിഷങ്ങള്‍ക്കകം 139 പേര്‍ ഇതിന് െലെക്ക് ചെയ്‌തിട്ടുണ്ട്. പത്തോളം പേര്‍ ഇതിന് കമന്റ് ചെയ്‌തിട്ടുമുണ്ട്.
പാര്‍ട്ടി പറഞ്ഞാല്‍ അവനെ തട്ടുന്ന കാര്യം ഞാന്‍ ഏറ്റു എന്നാണ് ഒരു കമന്റ്. കുറഞ്ഞത് ആറു മാസത്തേക്ക് അവനെ ആശുപത്രിയില്‍ കിടത്തണമെന്നാണ് മറ്റൊരു വിരുതന്‍ കമന്റ് ചെയ്‌തിരിക്കുന്നത്. നിരവധി പേര്‍ ഷെയര്‍ ചെയ്‌തു കഴിഞ്ഞ ഈ പോസ്‌റ്റിന് പ്രചാരം വര്‍ധിക്കുകയാണ്...
മഹാത്മാഗാന്ധീ മാപ്പ് എന്ന പേരില്‍ ബിന്ദുവിനെ തല്ലുന്ന ഫോട്ടോയുമായി മറ്റൊരു പോസ്‌റ്റും ഈ അക്കൗണ്ടില്‍ നിന്ന് ഫേസ്‌ബുക്കില്‍ വന്നിട്ടുണ്ട്. മഹാത്മാ ഗാന്ധിയോട് മാപ്പു പറയുന്ന പോസ്‌റ്റില്‍ ഗാന്ധിജി നയിച്ച പ്രസ്‌ഥാനത്തില്‍ ഇപ്പോള്‍ ശേഷിക്കുന്നത് ഇത്തരം ചെറ്റകള്‍ മാത്രം എന്നും എഴുതിയിട്ടുണ്ട്.
പ്രിയ സ്‌നേഹിതരേ നിങ്ങളുടെ ആരെങ്കിലും യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ ഒന്നു മനസിലാക്കിക്കൊടുക്കണം സ്‌ത്രീ എന്ന വാക്കിന്റെ അര്‍ത്ഥം - ചിത്രത്തിനു താഴെ വലിയ അക്ഷരങ്ങളില്‍ ഇങ്ങനെയൊരു അപേക്ഷയുമുണ്ട്. ഇതിനും നിരവധി ഷെയറുകളും െലെക്കുകളും ലഭിച്ചിട്ടുണ്ട്.
http://www.mangalam.com/print-edition/keralam/74003#sthash.4YBZA57Y.dpuf
കൊടിക്കുന്നില്‍ വഴികാട്ടി: ശാലു മേനോന്‍
കൊടിക്കുന്നില്‍ വഴികാട്ടി: ശാലു മേനോന്‍
Story Dated: Thursday, July 11, 2013 12:54
തിരുവനന്തപുരം: കേന്ദ്ര സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം തന്റെ വഴികാട്ടിയാണെന്നും സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നടി ശാലുമേനോന്‍ പോലീസിന് മൊഴി നല്‍കി. കൊടിക്കുന്നില്‍ തന്റെ വീട്ടില്‍ പലവട്ടം വന്നിട്ടുണ്ടെന്ന് പ്രത്യേക സംഘത്തിന്റെ ചോദ്യം ചെയ്യലില്‍ ശാലു വ്യക്‌തമാക്കി.
നൃത്ത സ്‌ഥാപനത്തിന് പല സഹായങ്ങളും മന്ത്രിയും എം.പിയുമെന്ന നിലയില്‍ അദ്ദേഹം ലഭ്യമാക്കിയിട്ടുണ്ട്. കോട്ടയം സ്വദേശി നൗഷാദാണ് സെന്‍സര്‍ ബോര്‍ഡ് അംഗമാകാനുള്ള അപേക്ഷ കൊടിക്കുന്നിലിനു െകെമാറിയത്. അതിനുശേഷം ഒരു ചടങ്ങില്‍ കൊടിക്കുന്നില്‍ സുരേഷിനെ കണ്ടപ്പോള്‍ ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. അത് താന്‍ നോക്കിക്കൊള്ളാമെന്ന് അദ്ദേഹം ഉറപ്പു നല്‍ കി. ദിവസങ്ങള്‍ക്കകം സെന്‍സര്‍ബോര്‍ഡ് അംഗമാക്കിയുള്ള അറിയിപ്പ് ലഭിച്ചു. അതിനുശേഷം സുരേഷ് ഏട്ടനെ നേരില്‍ക്കണ്ട് നന്ദി അറിയിച്ചെന്നും ശാലു പറഞ്ഞു.
നടിയും നര്‍ത്തകിയുമെന്ന നിലയ്‌ക്ക് മിക്ക നേതാക്കളുമായി ബന്ധമുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ അറിയില്ല. ചങ്ങനാശേരിയിലെ ഒരു ഇലക്‌ട്രീഷ്യനാണ് ബിജു രാധാകൃഷ്‌ണനെ പരിചയപ്പെടുത്തിയത്. ബിസിനസുകാരന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. തുടര്‍ന്ന് സൗഹൃദത്തിലായതോടെ ബിജു വീട്ടിലെ നിത്യ സന്ദര്‍ശകനായതായും ശാലു പറഞ്ഞു. അതേസമയം ബിജു കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ സ്‌ഥലമെന്ന പേരില്‍ തിരുനെല്‍വേലിയില്‍ ഇടപാടുകാരെ കാട്ടിയിരുന്നത് കൊച്ചിയിലെ വ്യവസായിയുടെ സ്‌ഥലമായിരുന്നെന്ന് പോലീസ് കണ്ടെത്തി. തിരുനെല്‍വേലി രാധാപുരം താലൂക്കില്‍ മുപ്പന്തലിലെ കാറ്റാടിപ്പാടം കാട്ടിയാണ് തിരുവനന്തപുരം മണക്കാട് സ്വദേശി റാസിഖ് അലിയില്‍ നിന്ന് ബിജു 75 ലക്ഷം രൂപ തട്ടിയെടുത്തത്. റാസിഖുമായി മുപ്പന്തലിലെത്തിയ ബിജു കാറ്റാടിപ്പാടം പി.ചിദംബരത്തിന്റേതാണെന്നും കാറ്റാടികള്‍ സ്‌ഥാപിച്ചത് സ്വിസ് സോളാര്‍ കമ്പനിയാണെന്നും വിശ്വസിപ്പിച്ചിരുന്നു. ചിദംബരത്തിന്റെ സ്‌ഥലം ബാങ്ക് വായ്‌പയിലൂടെ വാങ്ങാന്‍ സൗകര്യം ചെയ്‌തു കൊടുക്കാമെന്നും വാഗ്‌ദാനം ചെയ്‌തിരുന്നു.
http://www.mangalam.com/print-edition/keralam/74004#sthash.9HKM0omv.dpuf
പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി
പൊട്ടിത്തെറി: മുഖ്യമന്ത്രിക്കെതിരേ കെ.പി.സി.സി. :തിരുവഞ്ചൂരിനെതിരേ മുല്ലപ്പള്ളി
Story Dated: Thursday, July 11, 2013 12:54
തിരുവനന്തപുരം : സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ ചാണ്ടിയേയും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനേയും പ്രതിക്കൂട്ടിലാക്കി കോണ്‍ഗ്രസ് അധ്യക്ഷയ്‌ക്കു കെ.പി.സി.സി. സംഘടനാ റിപ്പോര്‍ട്ട് അയച്ചു. സോളാര്‍ കേസിലുണ്ടാക്കിയ നാണക്കേട് പാര്‍ട്ടിയുടേയും സര്‍ക്കാരിന്റേയും പ്രതിഛായ തകര്‍ത്തെന്നും കാര്യങ്ങള്‍ തുറന്നുപറയാതെ ഉമ്മന്‍ ചാണ്ടി വിഷയം വഷളാക്കിയെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു. നേതൃത്വത്തിന് അയയ്‌ക്കുന്ന പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഉമ്മന്‍ ചാണ്ടിക്കെതിരേ രൂക്ഷവിമര്‍ശനം. ഇപ്പോഴത്തെ സാഹചര്യം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിച്ചാല്‍ സംസ്‌ഥാന നേതൃത്വത്തെ കുറ്റപ്പെടുത്തരുതെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്.
സോളാര്‍ കേസിന്റെ പേരില്‍ ഘടകകക്ഷികളുമായിപ്പോലും പ്രശ്‌നങ്ങളുണ്ടായി. സ്വന്തം കുടുംബത്തിനെതിരേ ആരോപണമുയര്‍ന്നിട്ടും ഉമ്മന്‍ ചാണ്ടിക്കു പ്രതിരോധിക്കാനായില്ല. ഡല്‍ഹിയിലെ തോമസ് കുരുവിളയേയും മുഖ്യമന്ത്രിയേയും ബന്ധപ്പെടുത്തി ആരോപണമുയര്‍ന്നതു െഹെക്കമാന്‍ഡിനുപോലും നാണക്കേടുണ്ടാക്കി. പാര്‍ട്ടിയുമായി ആലോചിക്കാതെയാണു കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ തന്നിഷ്‌ടപ്രകാരം നീങ്ങുന്നു. നടി ശാലു മേനോനുമായുള്ള ബന്ധം തക്കസമയത്തു തുറന്നുപറയാന്‍ തിരുവഞ്ചൂര്‍ തയാറായില്ല. ഒളിച്ചുകളിക്കൊടുവില്‍ ശാലുവുമൊത്തുള്ള ചിത്രങ്ങള്‍ പുറത്തുവന്നതോടെ നില്‍ക്കക്കള്ളിയില്ലാതായി. തക്കസമയത്ത് അവര്‍ക്കെതിരേ നടപടിയെടുത്തില്ല. കോടതി നിര്‍ദേശപ്രകാരമാണു കേസെടുത്തത്.
സന്തതസഹചാരിയായിരുന്ന ജോപ്പന്റെ അറസ്‌റ്റ് ഉമ്മന്‍ ചാണ്ടിയെ അറിയിക്കാതെ നടത്തിയതു പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി. പാര്‍ട്ടിക്കാരുടെ ന്യായമായ ആവശ്യങ്ങള്‍പോലും നടത്തിക്കൊടുക്കുന്നില്ലെന്ന പരാതി ആഭ്യന്തരവകുപ്പിനെക്കുറിച്ചു മുമ്പേയുണ്ട്. ഈ നിലയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനാവില്ല. അതിനുമുമ്പ് െഹെക്കമാന്‍ഡ് വ്യക്‌തമായ മാര്‍ഗനിര്‍ദേശം നല്‍കണം. അടുത്തിടെ നടന്ന തദ്ദേശതെരഞ്ഞെടുപ്പുകളില്‍ വിജയിക്കാമായിരുന്ന സീറ്റുകളില്‍പോലും പാര്‍ട്ടി തോറ്റു. സര്‍ക്കാരിന്റെ പ്രതിഛായ മോശമായതിന്റെ പ്രതിഫലനമാണിത്- ഇങ്ങനെപോകുന്നു എട്ടുപേജുള്ള റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പുതിയ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ വിട്ടുവീഴ്‌ചയില്ലാത്ത നിലപാടു സ്വീകരിക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച മുഖ്യമന്ത്രിക്കൊപ്പം നിശ്‌ചയിച്ചിരുന്ന ഡല്‍ഹിയാത്ര കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല റദ്ദാക്കി. നേതൃമാറ്റമാണ് ഐ ഗ്രൂപ്പിന്റെ അന്തിമലക്ഷ്യമെങ്കിലും പരസ്യമായി അതിനുവേണ്ടി രംഗത്തുവരില്ല. അണിയറനീക്കങ്ങളുടെ ഭാഗമായി കാര്യങ്ങള്‍ അപ്പപ്പോള്‍ െഹെക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. അതിനു മുന്നോടിയായാണ് ഹരിത എം.എല്‍.എമാരുടെ ഡല്‍ഹിയാത്ര. ഐ ഗ്രൂപ്പിന്റെ പരാതിയും ഉടന്‍ ഡല്‍ഹിക്കയയ്‌ക്കും. സന്ദിഗ്‌ധഘട്ടത്തില്‍ പിന്നില്‍നിന്നു കുത്താനാണു നീക്കമെങ്കില്‍ അതേ നാണയത്തില്‍ നേരിടാനാണ് എ ഗ്രൂപ്പിന്റെയും തീരുമാനം. വിഷയം ഇത്രയും വഷളാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നാണ് ഗ്രൂപ്പിനുള്ളിലെ വികാരം.
ഇതിന്റെ ഭാഗമായി വെള്ളിയാഴ്‌ച മുഖ്യമന്ത്രിക്കൊപ്പം നിശ്‌ചയിച്ചിരുന്ന ഡല്‍ഹിയാത്ര കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല റദ്ദാക്കി. നേതൃമാറ്റമാണ് ഐ ഗ്രൂപ്പിന്റെ അന്തിമലക്ഷ്യമെങ്കിലും പരസ്യമായി അതിനുവേണ്ടി രംഗത്തുവരില്ല. അണിയറനീക്കങ്ങളുടെ ഭാഗമായി കാര്യങ്ങള്‍ അപ്പപ്പോള്‍ െഹെക്കമാന്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തും. അതിനു മുന്നോടിയായാണ് ഹരിത എം.എല്‍.എമാരുടെ ഡല്‍ഹിയാത്ര. ഐ ഗ്രൂപ്പിന്റെ പരാതിയും ഉടന്‍ ഡല്‍ഹിക്കയയ്‌ക്കും. സന്ദിഗ്‌ധഘട്ടത്തില്‍ പിന്നില്‍നിന്നു കുത്താനാണു നീക്കമെങ്കില്‍ അതേ നാണയത്തില്‍ നേരിടാനാണ് എ ഗ്രൂപ്പിന്റെയും തീരുമാനം. വിഷയം ഇത്രയും വഷളാക്കിയത് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനാണെന്നാണ് ഗ്രൂപ്പിനുള്ളിലെ വികാരം.
സ്‌ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരത്തു തിങ്കളാഴ്‌ചയെത്തുന്ന കേന്ദ്രമന്ത്രി ഓസ്‌കര്‍ ഫെര്‍ണാണ്ടസിനോട് സോണിയ ആവശ്യപ്പെട്ടതായി അറിയുന്നു. കെ.പി.സി.സിയുടെയും സര്‍ക്കാരിന്റെയും വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എത്തുന്നത്. കേരളത്തിന്റെ സംഘടനാചുമതലയുള്ള മുകുള്‍ വാസ്‌നിക്കിനോട് സോണിയ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനുപുറമേയാണ് ഫെര്‍ണാണ്ടസിന്റെ ദൗത്യം. നിയമസഭാസമ്മേളനം അവസാനിച്ച സാഹചര്യത്തില്‍, മന്ത്രിസഭാ പുനഃസംഘടനയുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി മുകുള്‍ വാസ്‌നിക്ക് അടുത്തയാഴ്‌ച കേരളത്തിലെത്തും.
കോഴിക്കോട്: ടി.പി. വധക്കേസുമായി ബന്ധപ്പെട്ട് തന്റെ പേര് നിയമസഭയില്‍ പരാമര്‍ശിച്ച ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂക്ഷവിമര്‍ശനം. തിരുവഞ്ചൂരിന്റെ പ്രസ്‌താവന അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും ഇതിനെതിരേ ലോക്‌സഭാ സ്‌പീക്കര്‍ക്കും നിയമസഭാ സ്‌പീക്കര്‍ക്കും പരാതി നല്‍കുമെന്നും ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി പറഞ്ഞു.
'ടി.പി. വധത്തില്‍ ഇന്നയിന്ന ആള്‍ക്കാരാണു പ്രതികളെന്നു മുല്ലപ്പള്ളി പറഞ്ഞിരുന്നു, എന്നാല്‍ തങ്ങള്‍ അത് മുഖവിലയ്‌ക്ക് എടുത്തോ'യെന്ന് ഒമ്പതാം തിയതി നിയമസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെ തിരുവഞ്ചൂര്‍ പ്രതിപക്ഷത്തോടു ചോദിച്ചിരുന്നു. ഇതാണ് മുല്ലപ്പള്ളിയെ പ്രകോപിപ്പിച്ചത്.
'മന്ത്രിയുടെ പ്രസ്‌താവന അങ്ങേയറ്റം മണ്ടത്തരമാണെന്നാണ് എനിക്കു പറയാനുള്ളത്. പറഞ്ഞതു തെളിയിക്കാനുള്ള ബാധ്യത അദ്ദേഹം ഏറ്റെടുക്കണം. സഭയില്‍ ഇല്ലാത്ത ഒരാളെക്കുറിച്ചായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇത് പാര്‍ലമെന്ററി ചട്ടങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും വിരുദ്ധമാണ്. പ്രസ്‌താവന പൂര്‍ണമായി പഠിച്ചശേഷം ഇക്കാര്യം നിയമസഭാ സ്‌പീക്കറുടെയും ലോക്‌സഭാ സ്‌പീക്കറുടെയും ശ്രദ്ധയില്‍പെടുത്തും.അന്വേഷണത്തിലിരിക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ആരുടെയെങ്കിലും പേരു പറയാന്‍ ഞാന്‍ വിഡ്‌ഢിയല്ല. ഇതിലെ നിയമപരവും ധാര്‍മികവുമായ അനൗചിത്യത്തെപ്പറ്റി എനിക്കറിയാം. കേസുമായി ബന്ധപ്പെട്ട് മന്ത്രിയോടോ മറ്റുള്ളവരോടോ ഞാന്‍ ആരുടെയും പേരും പറഞ്ഞിട്ടില്ല; അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടുമില്ല.
സത്യവിരുദ്ധവും അങ്ങേയറ്റം നിരുത്തരവാദപരമായ പ്രസ്‌താവന പിന്‍വലിക്കാനും ജനങ്ങളോട് വിശദീകരിക്കാനും മന്ത്രി തയാറാകണം'. ഫേസ്‌ബുക്കില്‍ പോസ്‌റ്റ്‌ചെയ്‌ത പ്രതികരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
ആര്‍. സുരേഷ്
http://www.mangalam.com/print-edition/keralam/74006#sthash.SsNWi406.dpuf
വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം
വി.എസിനും പിണറായിക്കുമെതിരെ വിജിലന്‍സ് അന്വേഷണം
വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്ക്രീ, ലാവലിന്‍ കേസുകളുടെ നടത്തിപ്പിനായി മൂന്നുകോടി രൂപ പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടിയേരി ബാലകൃഷ്ണന്‍ , എം. വിജയകുമാര്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
വിഎസ് അച്യുതാനന്ദനും പിണറായി വിജയനുമെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ഐസ്ക്രീ, ലാവലിന്‍ കേസുകളുടെ നടത്തിപ്പിനായി മൂന്നുകോടി രൂപ പൊതുഖജനാവില്‍ നിന്നും ചെലവഴിച്ചെന്ന ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടിയേരി ബാലകൃഷ്ണന്‍ , എം. വിജയകുമാര്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു.
സിസിടിവി: പഴയ വാഗ്ദാനം പൊളിച്ച് മുഖ്യമന്ത്രിയുടെ വാദം
സിസിടിവി: പഴയ വാഗ്ദാനം പൊളിച്ച് മുഖ്യമന്ത്രിയുടെ വാദം
Posted on: 10-Jul-2013 11:07 PM
തിരു: തന്റെ ഓഫീസിലെ ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാറില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമെന്ന് തെളിയിച്ച് അദ്ദേഹത്തിന്റെ തന്നെ വാക്കുകള്‍. ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും പരിശോധിക്കാമെന്ന് മുമ്പ് ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലെ രണ്ട് പേരെ കൈക്കൂലി വാങ്ങിയതിന് പുറത്താക്കിയപ്പോഴാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിനാണ് ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ ക്ഷണിച്ചത്. മുഖ്യമന്ത്രിയുടെ ആ വാഗ്ദാനം മനോരമ പ്രാധാന്യത്തോടെ വാര്‍ത്തയാക്കി. മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് തുറന്ന വാഗ്ദാനം നല്‍കി എന്ന് വിശേഷിപ്പിക്കുന്ന നവംബര്‍ അഞ്ചിലെ മനോരമ വാര്‍ത്തയില്‍ ഇങ്ങിനെ പറയുന്നു-"തന്റെ ചേംബറിലെയും ഓഫീസിലെയും ക്യാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏത് നേരത്തും പരിശോധിക്കാമെന്ന് മുഖമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് കൈക്കൂലി വിവാദം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് തുറന്ന വാഗ്ദാനം നല്‍കിയത്. കൈക്കൂലി വാങ്ങിയ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞത് പൂഴ്ത്തിവച്ചു എന്നാണ് ആരോപണം. ഈ പശ്ചാത്തലത്തില്‍ ക്യാമറയില്‍ ഇതുവരെയുള്ള ദൃശ്യങ്ങളും ഇനിയുള്ള ദൃശ്യങ്ങളും ആവശ്യമുള്ളവര്‍ക്കെല്ലാം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു". ക്യാമറാ ദൃശ്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്ന പഴയ വാദം സരിത വിവാദത്തോടെ മുഖ്യമന്ത്രി വിഴുങ്ങി. ക്യാമറാ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്യാറില്ല എന്നാണ് ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് റെക്കോഡ് ചെയ്യാത്തതെന്നും പറഞ്ഞു. തന്റെ ഓഫീസ് തത്സമയം വെബ്ബിലൂടെ വീഡിയോ ഫയല്‍ ആയാണ് സംപ്രേഷണം ചെയ്യുന്നത് എന്നാണ് ശ്രീധരന്‍നായരുടെ പരാതി വന്നശേഷം മുഖ്യമന്ത്രി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്. സെക്രട്ടറിയറ്റില്‍ 24 സിസിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ പരമാവധി 14 ദിവസം മാത്രമേ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിക്കാനാവു എന്നും മുഖ്യമന്ത്രി പറഞ്ഞു.
2 ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രിയും
2 ലക്ഷത്തിന്റെ ചെക്ക് കിട്ടിയെന്ന് മുഖ്യമന്ത്രിയും
പ്രത്യേക ലേഖകന്‍
Posted on: 10-Jul-2013 10:56 PM
തിരു: മുഖ്യമന്ത്രിയെ കാണാന്‍ പോയപ്പോള്‍ സരിത അദ്ദേഹത്തിന്റെ ദുരിതാശ്വാസനിധിയിലേക്ക് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കിയെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ശരിവച്ചു. 2012 ജൂലൈ ഒമ്പതിന് രാത്രി മുഖ്യമന്ത്രിയുടെ ചേംബറില്‍ കൂടിക്കാഴ്ചയ്ക്കിടയിലാണ് സരിത ചെക്ക് അദ്ദേഹത്തെ ഏല്‍പ്പിച്ചതെന്ന് ശ്രീധരന്‍നായര്‍ വ്യക്തമാക്കിയിരുന്നു. നിയമസഭയില്‍ ചോദ്യത്തിനു നല്‍കിയ മറുപടിയില്‍ മുഖ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊല്യുഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ പേരില്‍ രണ്ടു ലക്ഷം രൂപയുടെ ചെക്ക് 2012 ജൂലൈ 10ന് ധനവകുപ്പിന് കൈമാറിയതായാണ് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചത്. ചെക്ക് മാറിക്കിട്ടാത്തതിനാല്‍ രസീത് നല്‍കിയില്ലെന്ന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. ചെക്ക് മാറുന്നതിനാവശ്യമായ പണം അടിയന്തരമായി അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ആഗസ്ത് 13ന് ടീം സോളാറിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍നടപടിയെക്കുറിച്ച് നിയമവകുപ്പിനോട് ആരാഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. ഈ ഒരു ചെക്ക് മാത്രമാണ് പണമില്ലാതെ മടങ്ങിയതെന്നും മറുപടിയില്‍ പറഞ്ഞു. മുഖ്യമന്ത്രിയെ കാണാന്‍ പോയത് സരിതയോടൊപ്പമാണെന്ന ശ്രീധരന്‍നായരുടെ വെളിപ്പെടുത്തല്‍ ദുര്‍ബലവാദമുയര്‍ത്തി പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് മുഖ്യമന്ത്രി. എന്നാല്‍, നിയമസഭയില്‍ അദ്ദേഹം നല്‍കിയ മറുപടി ഇതിന് തിരിച്ചടിയായി.
http://www.deshabhimani.com/newscontent.php?id=323599#sthash.B9c4fjyP.dpuf
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്കൊപ്പം ശ്രീധരന്‍നായരെ കണ്ടു: സെല്‍വരാജ്
മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്കൊപ്പം ശ്രീധരന്‍നായരെ കണ്ടു: സെല്‍വരാജ്
Posted on: 10-Jul-2013 11:05 PM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ക്കൊപ്പം പരാതിക്കാരനായ മല്ലേലില്‍ ക്രഷര്‍ ഉടമ ശ്രീധരന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കണ്ടതായി ആര്‍ സെല്‍വരാജ് എംഎല്‍എ വെളിപ്പെടുത്തി. ഇംഗ്ലീഷ് പത്രമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിയെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തല്‍. വാര്‍ത്ത വിവാദമായതോടെ, സമ്മര്‍ദത്തെ തുടര്‍ന്ന് സെല്‍വരാജ് കാലുമാറിയെങ്കിലും വെളിപ്പെടുത്തലിന്റെ ശബ്ദരേഖ തങ്ങളുടെ പക്കലുണ്ടെന്ന് പത്രം വ്യക്തമാക്കി. 2012 ജൂലൈ ഒമ്പതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ചെന്നപ്പോള്‍ കോണ്‍ഗ്രസുകാരനായ ആര്‍ സെല്‍വരാജ് എംഎല്‍എ അവിടെ ഉണ്ടായിരുന്നെന്ന് ശ്രീധരന്‍നായര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇത് തികച്ചും ശരിയാണെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ ലേഖികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സെല്‍വരാജ് പ്രതികരിച്ചത്. "എന്റെ മണ്ഡലത്തില്‍പ്പെട്ട തിരുപുറം-ചെങ്കല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാഞ്ചിക്കാട്ട് പാലത്തിന്റെ കാര്യം സംസാരിക്കാന്‍ വൈകിട്ട് ആറരയ്ക്കും ഏഴരയ്ക്കും ഇടയില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി. ദിവസം ഓര്‍മയില്ല. തിരിച്ചിറങ്ങിയപ്പോള്‍ വാതിലിനടുത്ത് മൂന്നു സ്ത്രീകള്‍ നില്‍ക്കുന്നുണ്ടായിരുന്നു. ശ്രീധരന്‍നായരും കൂടെയുണ്ടായിരുന്നു. ശ്രീധരന്‍നായര്‍ അഭിവാദ്യം ചെയ്തു. ഞാന്‍ പ്രത്യഭിവാദ്യം ചെയ്തു. ഈ മൂന്ന് സ്ത്രീകളില്‍ ഒരാള്‍ സരിത എസ് നായരാണെന്ന് ഓര്‍ക്കുന്നു" സെല്‍വരാജ് ഡെക്കാന്‍ ക്രോണിക്കിളിനോട് പറഞ്ഞു. എന്നാല്‍, അങ്ങനെയൊരു അഭിമുഖം നല്‍കിയില്ലെന്നാണ് സെല്‍വരാജ് ഇപ്പോള്‍ പറയുന്നത്. അതേസമയം, അഭിമുഖത്തിന്റെ വ്യക്തമായ തെളിവ് തങ്ങളുടെ പക്കലുണ്ടെന്ന് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് റസിഡന്റ് എഡിറ്റര്‍ ജോണ്‍ മേരി വ്യക്തമാക്കി. സിപിഐ എം പ്രതിനിധിയായിരുന്ന സെല്‍വരാജ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നാണ് കൂറുമാറി കോണ്‍ഗ്രസില്‍ ചേക്കേറിയത്. ഉമ്മന്‍ചാണ്ടിയുടെ അടുത്ത വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെടുന്നത്.
സരിത വന്നോ എന്നറിയില്ല: മുഖ്യമന്ത്രി
സരിത വന്നോ എന്നറിയില്ല: മുഖ്യമന്ത്രി
പ്രത്യേക ലേഖകന്‍
Posted on: 11-Jul-2013 09:39 AM
തിരു: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത ഓഫീസില്‍ വന്നത് നിഷേധിക്കാനാകാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഒഴിഞ്ഞുമാറി. ഓഫീസില്‍ പല ആവശ്യങ്ങള്‍ക്കായി വന്നവരുടെ കൂട്ടത്തില്‍ ഏതെങ്കിലും നിവേദനം തരാന്‍ വന്നോ എന്ന് അറിയില്ല. സരിത വന്നു എന്നത് നിഷേധിക്കാന്‍ ഒക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങളോട് പ്രതികരിക്കുമ്പോഴാണ് സരിത വന്നുകാണുമെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രി ഒഴിഞ്ഞുമാറിയത്.
തന്റെ ഓഫീസ് വരാന്തയില്‍ ആരൊക്കെ നിന്നു എന്ന് തനിക്കറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പരമാവധി 14 ദിവസം മാത്രമേ സൂക്ഷിക്കാനാകൂ. ഓഫീസിലും ചേംബറിലും വെബ്സൈറ്റിലൂടെ തല്‍സമയസംപ്രേഷണമാണുള്ളത്. ഇത് സിസിടിവി അല്ല. സിസിടിവി ഓഫീസ് ഇടനാഴിയിലേ ഉളളൂ. സെക്രട്ടറിയറ്റില്‍ 24 സിസിടിവി ക്യാമറയുണ്ട്. വന്‍സാമ്പത്തികബാധ്യത ഉള്ളതുകൊണ്ടാണ് ഓഫീസിലെ തല്‍സമയസംപ്രേഷണം റിക്കോഡ് ചെയ്ത് സൂക്ഷിക്കാത്തത്.
സോളാര്‍ പദ്ധതി നടപ്പാക്കുന്നതിന് സരിതയോടൊപ്പം മുഖ്യമന്ത്രിയെ കണ്ടതായി വെളിപ്പെടുത്തിയ ശ്രീധരന്‍നായര്‍ പ്രതിപക്ഷവുമായി ചേര്‍ന്ന് രാഷ്ട്രീയഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി ആരോപിച്ചു. തന്നെ കാണുന്നതിന് മുമ്പേ എംഒയു ഒപ്പിട്ട് 40 ലക്ഷത്തിന്റെ ചെക്ക് കൈമാറിയതായി ശ്രീധരന്‍നായര്‍ സരിതയ്ക്കയച്ച വക്കീല്‍നോട്ടീസ് ഉദ്ധരിച്ച് മുഖ്യമന്ത്രി വാദിച്ചു. മുഖ്യമന്ത്രിയെ കാണുന്നതിന് മുമ്പുതന്നെ എംഒയു ഒപ്പിട്ടകാര്യം ശ്രീധരന്‍നായര്‍ വ്യക്തമാക്കിയത് ചൂണ്ടിക്കാണിച്ചപ്പോള്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല. ശ്രീധരന്‍നായര്‍ പറയുന്നത് തെറ്റാണെങ്കില്‍ ടെന്നി ജോപ്പനെ അറസ്റ്റ് ചെയ്തത് എന്തിനെന്ന ചോദ്യത്തിനും വ്യക്തമായ മറുപടിയുണ്ടായില്ല. അദ്ദേഹം വ്യാജപരാതി നല്‍കിയെങ്കില്‍ കേസെടുക്കാത്തതെന്തെന്ന ചോദ്യത്തോടും പ്രതികരിച്ചില്ല.
ശ്രീധരന്‍നായരുടെ പരാതിയില്‍ കൂട്ടിച്ചേര്‍ക്കലുണ്ടെന്ന് വാദിച്ച മുഖ്യമന്ത്രി കൂട്ടിച്ചേര്‍ക്കല്‍ ഇല്ലെന്ന കോടതി ഉത്തരവ് ചൂണ്ടിക്കാണിച്ചപ്പോഴും ഒഴിഞ്ഞുമാറി. ഏതുവിധേനയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹമില്ല. എന്നാല്‍, പ്രതിപക്ഷത്തിന്റെ രാഷ്ട്രീയഗൂഢാലോചനയ്ക്ക് കീഴടങ്ങില്ല. അങ്ങനെ രാജിവച്ചാല്‍ അത് സത്യത്തോട് കാട്ടുന്ന ഏറ്റവും വലിയ അനീതിയാകും. എത്ര അപമാനം സഹിക്കേണ്ടിവന്നാലും മുന്നോട്ടുപോകും. തന്റെ കുടുംബത്തെ അപമാനിക്കുന്നതിനെതിരെ നിയമനടപടിയെടുക്കും- മുഖ്യമന്ത്രി പറഞ്ഞു.
http://www.deshabhimani.com/newscontent.php?id=323592#sthash.c9TF7f1w.dpuf
എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം
എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം
Posted on: 09-Jul-2013 10:26 PM
മീനടം: എഐവൈഎഫ് പ്രവര്‍ത്തക ബിന്ദുരാജിനെ ക്രൂരമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി സന്തോഷിന് 25 പൊലീസുകാരുടെ സംരക്ഷണം. സന്തോഷ് താമസിക്കുന്ന മീനടം മാളികപ്പടിക്ക് സമീപം ഒരുവണ്ടി പൊലീസ് ഇയാള്‍ക്ക് കാവല്‍നില്‍ക്കുകയാണ്. ഒരു സ്ത്രീയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം കേരളത്തിലെ എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിട്ടും സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചിനിടെയാണ് മര്‍ദനം. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒരു ടൂറിസ്റ്റ് ബസ് നിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയത്.
http://www.deshabhimani.com/newscontent.php?id=323201#sthash.9CAP0lRr.39prJcRa.dpuf
അക്രമ രാഷ്‌ട്രീയം വെടിയുക : പരിശുദ്ധ കാതോലിക്കാ ബാവാ
അക്രമ രാഷ്‌ട്രീയം വെടിയുക : പരിശുദ്ധ കാതോലിക്കാ ബാവാ
പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും തര്‍ക്ക പരിഹാരത്തിനായി സമാധാനത്തിന്റെയും സംയമനത്തിന്റെയും ശൈലിയാണ് സ്വീകരിക്കേണ്ടതെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജനാധിപത്യ ഭരണസംവിധാനങ്ങളായ നിയമനിര്‍മ്മാണ സമിതികള്‍ സ്‌തംഭിപ്പിച്ചും നീതിന്യായ കോടതികള്‍ അപ്രസക്തമാക്കിയും തെരുവുയുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന നേതാക്കളും അക്രമം നടത്തുന്ന അഌയായികളും ആരുടെ താല്‌പര്യമാണ് സംരക്ഷിക്കുന്നതെന്ന് ആത്മപരിശോധന നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ച് കക്ഷിരാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും തെരുവില്‍ ഇറക്കുന്നവര്‍ ചെയ്യുന്നത് ജനദ്രാഹമാണ്. പൊതുമുതല്‍ നശിപ്പിക്കുന്നത് രാജ്യദ്രാഹമാണ്. ആദര്‍ശാധിഷ്‌ഠിത രാഷ്‌ട്രീയം അന്യംനിന്നു പോകുകയും വ്യക്തിഹത്യയും തേജോവധവും രാഷ്‌ട്രീയ ശൈലിയായിമാറുകയും ചെയ്യുന്നത് നാടിന് നന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Subscribe to:
Posts (Atom)



