Monday, August 12, 2013
Sunday, August 4, 2013
Monday, July 29, 2013
Tuesday, July 23, 2013
കോടതി പരാമര്‍ശത്തില്‍ രാജിയില്ല: മുഖ്യമന്ത്രി
കോടതി പരാമര്‍ശത്തില്‍ രാജിയില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ രാജിവയ്‌ക്കില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അത്തരത്തിലുളള നീക്കം അനുവദിക്കില്ല എന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരിയായി പഠിക്കണം. ഡയറക്‌ടര്‍ ജനറല്‍ പ്രോസിക്യൂഷനുമായും (ഡിജിപി). അഡ്വക്കേറ്റ് ജനറലുമായും(എ ജി) സംസാരിച്ച ശേഷമാണ് താന്‍ പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട്‌ബഹുമാനമാണ്. കോടതിക്ക് ഉയര്‍ന്ന സ്‌ഥാനമാണുളളത്. തനിക്കും സര്‍ക്കാരിനും കോടതിയോട് ബഹുമാനമുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനമുന്നയിച്ചതായി അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രതികരണം.
http://m.newshunt.com/Mangalam/Latest/22889442
തിരുവനന്തപുരം: സോളാര്‍ കേസില്‍ ഹൈക്കോടതി നടത്തിയ പരാമര്‍ശത്തില്‍ രാജിവയ്‌ക്കില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോടതിയുടെ പേരില്‍ മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. അത്തരത്തിലുളള നീക്കം അനുവദിക്കില്ല എന്നും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മാധ്യമങ്ങള്‍ കോടതി പരാമര്‍ശങ്ങള്‍ ശരിയായി പഠിക്കണം. ഡയറക്‌ടര്‍ ജനറല്‍ പ്രോസിക്യൂഷനുമായും (ഡിജിപി). അഡ്വക്കേറ്റ് ജനറലുമായും(എ ജി) സംസാരിച്ച ശേഷമാണ് താന്‍ പ്രതികരിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. പരാമര്‍ശങ്ങള്‍ അനുകൂലമായാലും പ്രതികൂലമായാലും കോടതിയോട്‌ബഹുമാനമാണ്. കോടതിക്ക് ഉയര്‍ന്ന സ്‌ഥാനമാണുളളത്. തനിക്കും സര്‍ക്കാരിനും കോടതിയോട് ബഹുമാനമുണ്ട്. കോടതിയുടെ പരാമര്‍ശങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അതേസമയം, സര്‍ക്കാരിനെതിരേ കോടതി വിമര്‍ശനമുന്നയിച്ചതായി അറിയില്ലെന്നായിരുന്നു ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍റെ പ്രതികരണം.
http://m.newshunt.com/Mangalam/Latest/22889442
കരുണാകരന്‍ രാജിവച്ചത് കോടതി പരാമര്‍ശത്തെ തുടര്‍ന്ന്; മുരളീധരന്‍
കരുണാകരന്‍ കോടതി പരാമര്‍ശത്തിന്‍റെ പേരിലാണ് രണ്ട് തവണ രാജിവച്ചത്. ആവശ്യമില്ലാതെയാണ് രണ്ട് തവണയും രാജിവച്ചത്. പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ഉള്ളതുകൊണ്ട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് മുരളി പറഞ്ഞു.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.
സോളാര്‍: ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനം ഉണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേസിന്റെ അന്വേഷണം ശരിയായ രീതിയില്‍ അല്ലെന്ന് കോടതി നിരീക്ഷിച്ചിട്ടില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ഉദ്യോഗസ്ഥന്‍ തനിക്കു നല്‍കിയ വിവരമനുസരിച്ച് ശാലുവിന്റെ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. കുരുവിളയുടെ പരാതി രണ്ടാഴ്ചത്തേക്കും മാറ്റിയിട്ടുണ്ട്. സര്‍ക്കാരിന് മറുപടി നല്‍കാനാണ് കുരുവിളയുടെ കേസ് രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
നീതിബോധമുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണം; പിണറായി
ഹൈക്കോടതിയുടെ പരാമര്‍ശം ഉണ്ടായ സാഹചര്യത്തില്‍ മറ്റൊന്നും നോക്കാതെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെയ്ക്കണമെന്ന് പിണറായി വിജയന്‍. പ്രതിപക്ഷം നേരത്തെ ആവശ്യപ്പെട്ടത് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണം എന്നാണ്. വെറുതെ ഒരു ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്കൊണ്ട് മാത്രം പ്രതിപക്ഷ സമരം അവസാനിപ്പിക്കില്ല.
നീതിപീഡത്തിന്‍റെ സംശയം വന്നാല്‍ അധികാരത്തില്‍ കടിച്ച് തൂങ്ങുന്നത് ശരിയല്ല. നേരത്തെയും കോടതിയുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ വന്നയുടനെ ഭരണാധികാരികള്‍ സ്ഥാനം വിട്ടൊഴിഞ്ഞ പാരമ്പര്യമാണുള്ളത്. ഇത്തരം ഒരു നിലപാട് ഉമ്മന്‍ചാണ്ടിയും സ്വീകരിക്കണമെന്നും പിണറായി പറഞ്ഞു.
കരുണാകരന്‍ രാജിവച്ചത് കോടതി പരാമര്‍ശത്തെ തുടര്‍ന്ന്; മുരളീധരന്‍
കരുണാകരന്‍ കോടതി പരാമര്‍ശത്തിന്‍റെ പേരിലാണ് രണ്ട് തവണ രാജിവച്ചത്. ആവശ്യമില്ലാതെയാണ് രണ്ട് തവണയും രാജിവച്ചത്. പാര്‍ട്ടിയുടെ ലക്ഷ്മണ രേഖ ഉള്ളതുകൊണ്ട് കൂടുതലൊന്നും പ്രതികരിക്കുന്നില്ല. സോളാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ രാജിവെയ്ക്കേണ്ട ആവശ്യമില്ലെന്ന് തന്നെയാണ് തന്‍റെ നിലപാടെന്ന് മുരളി പറഞ്ഞു.
കുരുവിളയുമായി ബന്ധപ്പെട്ട കേസില്‍ സര്‍ക്കാറിനെതിരെ ഇന്ന് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് മുരളീധരന്‍റെ പ്രതികരണം. പത്മജ വേണുഗോപാലും സമാനമായ അഭിപ്രായപ്രകടനം നടത്തി.
കെ കരുണാകരന്‍ കോടതി പരാമര്‍ശത്തെതുടര്‍ന്ന് രാജി വെയ്ക്കേണ്ടിവന്നതില്‍ ദു:ഖമുണ്ടായിരുന്നെന്ന് പത്മജ പറഞ്ഞു. രാജന്‍ കേസില്‍ കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് കെ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം രാജിവെയ്കേണ്ടിവന്നത്.
മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്പിക്കാല്‍ ശ്രമിക്കേണ്ട: ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ എന്തെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ എന്തെങ്കിലും അടിച്ചേല്പിക്കാന്‍ ശ്രമിക്കേണ്ട. കോടതി എന്താണ് പറഞ്ഞതെന്ന് പഠിച്ചിട്ട് ചോദ്യം ചോദിക്കൂ എന്നും മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
കോടതി എനിക്ക് ബഹുമാനമാണ്. നിരീക്ഷണങ്ങളും വിധികളും അനുകൂലമാണെങ്കിലും പ്രതികൂലമാണെങ്കിലും കോടതിയെ ബഹുമാനിക്കുന്നു എന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കോടതിയുടെ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറലും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറലുമായി ചര്‍ച്ച നടത്തി. കോടതി പറഞ്ഞത് എന്താണെന്ന് പരിശോധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോളാര്‍ തട്ടിപ്പ്; ആശ്രയട്രസ്റ്റ് കൂടുതല്‍ വിവാദത്തില്‍
പത്തനംതിട്ട: സോളാര്‍ തട്ടിപ്പുകേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിലെ പരാമര്‍ശത്തോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ആശ്രയ ട്രസ്റ്റ് കൂടുതല്‍ വിവാദത്തിലേക്ക് നീങ്ങുന്നു. ട്രസ്റ്റിന്റെ വരവുചിലവുകള്‍ പുറത്തുവിടാമെന്ന് ആഴ്ചകളായി ആവര്‍ത്തിക്കുന്ന ഭാരവാഹികള്‍ ഇതിനുള്ള ഒരു നീക്കവും നടത്തുന്നുമില്ല.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന ആശ്രയ ട്രസ്റ്റിന് സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ് നായരില്‍ നിന്ന് അഞ്ച് ലക്ഷം രൂപ ലഭിച്ചിരുന്നുവെന്ന ആരോപണങ്ങള്‍ ശരിവെയ്ക്കുന്നതാണ് ബിജു രാധാകൃഷ്ണന്‍ ജയിലില്‍ നിന്നും ശാലുമേനോനയച്ച കത്തിനുള്ളിലെ പരാമര്‍ശങ്ങള്‍.
ആരോപണങ്ങള്‍ പൂര്‍ണ്ണമായി തള്ളിക്കളയുമ്പോഴും ട്രസ്റ്റിലെ വരവുചെലവു കണക്കുകള്‍ പരസ്യമാക്കാന്‍ ഇനിയും ഭാരവാഹികള്‍ തയ്യാറായിട്ടില്ല.
അതേ സമയം ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴില്‍ ആശ്രയ രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യം പണം തട്ടിപ്പാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
അതേ സമയം ചാരിറ്റബിള്‍ ട്രസ്റ്റ് ആക്ടിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാതെ പബ്ലിക് ട്രസ്റ്റ് ആക്ടിന് കീഴില്‍ ആശ്രയ രജിസ്റ്റര്‍ ചെയ്തതിന് പിന്നിലെ ലക്ഷ്യം പണം തട്ടിപ്പാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.
ചാരിറ്റബിള്‍ ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വരവുചെലവുകള്‍ കൃത്യമായി സമര്‍പ്പിക്കേണ്ടി വരുമെന്നും ഇതൊഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നുമാണ് ആരോപണം.
ആശ്രയ ട്രസ്റ്റ് ചെയര്‍മാന്‍ പങ്കജാക്ഷനെ സോളാര്‍ തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രക്ഷോഭങ്ങള്‍ക്കും തുടക്കമിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭങ്ങള്‍ കൂടുതല്‍ ശക്തമാക്കാനാണ് പ്രതിപക്ഷയുവജന സംഘടനകളുടെ തീരുമാനം.
സോളാര്‍ : മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് ഹൈക്കോടതി. സോളാര്‍ കേസ് അന്വേഷണത്തില്‍ സര്‍ക്കാര്‍ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷമായാണ് വിമര്‍ശിച്ചത്. എഡിജിപിയെ വിളിച്ചുവരുത്താന്‍ മടിക്കില്ല. സരിതയുടെ മൊഴിയെടുക്കാന്‍ സാഹചര്യമില്ലെന്ന് പറയുന്നത് സംശയകരമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. എം കെ കുരുവിളയുടെ പങ്ക് അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ വഴിക്കല്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തട്ടിപ്പ് നടത്തിയ പണം കണ്ടെത്താന്‍ അന്വേഷണസംഘം എന്തു നടപടിയാണ് സ്വീകരിച്ചത്. ഈ പണമെല്ലാം എവിടെ പോയെന്നും കോടതി ചോദിച്ചു.
എം കെ കുരുവിളയുടെ പരാതിയില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണം. എം കെ കുരുവിളയുടെ പങ്ക് അന്വേഷിക്കണം. ഇപ്പോള്‍ നടക്കുന്ന പോലീസ് അന്വേഷണം ശരിയായ വഴിക്കല്ല. സോളാര്‍ കേസില്‍ സര്‍ക്കാര്‍ മറച്ചുവെക്കുന്നത് എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ശാലു മേനോന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. തട്ടിപ്പ് നടത്തിയ പണം കണ്ടെത്താന്‍ അന്വേഷണസംഘം എന്തു നടപടിയാണ് സ്വീകരിച്ചത്. ഈ പണമെല്ലാം എവിടെ പോയെന്നും കോടതി ചോദിച്ചു.
Monday, July 22, 2013
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി
സോളാര്‍ കേസില്‍ മുഖ്യമന്ത്രിയെയും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണം: പിണറായി
തിരുവനന്തപുരം: എല്ലാ ദുര്‍വൃത്തികളുടെ കൂടാരമായി കോണ്‍ഗ്രസും സര്‍ക്കാരും മാറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിനെ അട്ടിമറിക്കാനല്ല, മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സമരം നടത്തുന്നത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനുമെതിരെ ആരെല്ലാം പരാതി പറഞ്ഞിട്ടുണ്ടോ അവരെ അപകീര്‍ത്തിപ്പെടുത്താനും അവര്‍ക്കെതിരെ കേസുകള്‍ ഉണ്ടാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സോളാര്‍ തട്ടിപ്പുകേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം നിഷ്പക്ഷമാണെങ്കിലും അന്വേഷണം മുന്നോട്ടുപോകുന്നില്ല. എല്‍ഡിഎഫ് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച രാപ്പകല്‍ സമരത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി.
ജോപ്പനെതിരേ ശ്രീധരന്‍ നായര്‍ പരാതിയില്‍ പറഞ്ഞിരുന്നില്ല. എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജോപ്പന്‍ കുറ്റവാളിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയത്. സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്കും ഈ അന്വേഷണം നീളേണ്ടതാണ്. എന്നാല്‍ അതുണ്ടാകുന്നില്ലെന്നും പിണറായി പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരേ തെളിവുകളുടെ മലവെള്ളപ്പാച്ചിലാണ്. എന്നിട്ടും അന്വേഷണം നടക്കുന്നില്ല. അന്വേഷണം നടന്നാല്‍ ഒരുപാടു കാര്യങ്ങള്‍ പുറത്തുവരുമെന്ന പേടിയാണ് ഉമ്മന്‍ചാണ്ടിക്കെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ സരിതയെപ്പോലെ തന്നെ മുഖ്യമന്ത്രിയും കുറ്റവാളിയാണെന്നും പിണറായി പറഞ്ഞു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ രാജിയും ജുഡീഷ്യല്‍ അന്വേഷണവും ആവശ്യപ്പെട്ടു എല്‍ഡിഎഫിന്റെ രണ്ടാംഘട്ട സമരം സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന 24 മണിക്കൂര്‍ നീളുന്ന രാപ്പകല്‍ സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കക്ഷിനേതാക്കള്‍. എം.പിമാര്‍, എം.എല്‍എമാര്‍, തദ്ദേശഭരണ പ്രതിനിധകള്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
്ചാണ്ടി ഉമ്മനും സരിതയൂം സോളാര്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നാണെന്നാണ് ജയിലില്‍ ഒരു സഹതടവുകാരനോട് ബിജു രാധാകൃഷ്ണന്‍ പറഞ്ഞതെന്ന് വി.എസ് പരാമര്‍ശിച്ചു. ഭരണത്തിലുള്ളവര്‍ സരിതയുടെ കമ്പനിയില്‍ നിന്നും പങ്കു പറ്റിക്കഴിയുന്നവരാണ്. എറണാകുളം ഗസ്റ്റ് ഹൗസില്‍ ബിജുവിന് ഉമ്മന്‍ ചാണ്ടിയുമായി സംസാരിക്കാന്‍ ഒരു മണിക്കൂര്‍ സമയം അനുവദിച്ചതിലെ ദുരൂഹത പുറത്തുകൊണ്ടുവരണം. മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതിനു പിന്നില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതിയാണ്. സോളാര്‍ കമ്പനിയില്‍ നിന്ന് പണം തട്ടിയത് മുഖ്യമന്ത്രിയും കുടുംബാംഗങ്ങളുമാണ്. ഈ തട്ടിപ്പ് കമ്പനിക്ക് എല്ലാ സഹായവും നല്‍കുന്നതും അവരാണ്. ഉമ്മന്‍ ചാണ്ടിയും കൂട്ടരും വഞ്ചനാപരമായ നടപടിക്ക് കൂട്ടുനില്‍ക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്നും വി.എസ് പറഞ്ഞു.
കേരളത്തിലെ മുഖ്യമന്ത്രി പല കാര്യങ്ങളും മറക്കുകയാണെന്ന് തുടര്‍ന്ന് സംസാരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ആരോപിച്ചു. ഭയന്നു നില്‍ക്കുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ഇത്തരമൊരു വെട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും പന്ന്യന്‍ പറഞ്ഞു.
Sunday, July 21, 2013
മുഖ്യമന്ത്രിയുടെ അട്ടപ്പാടി പരാമര്‍ശം വിവാദമാകുന്നു
പാലക്കാട് : അട്ടപ്പാടിയിലെ ശിശുമരണങ്ങളെ കുറിച്ചുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പരാമര്‍ശം വന്‍വിവാദമാകുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ക്ക് കാരണം ശരിയായി ഭക്ഷണം കഴിക്കാത്തതാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത് . ഔട്ട്‌ലുക്ക് വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശ്നത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെ മുഖ്യമന്ത്രി പ്രസ്താവന നടത്തിയത്. .
അട്ടപ്പാടിയില്‍ സര്‍ക്കാര്‍ സൌജന്യമായി ഭക്ഷണം അനുവദിച്ചിട്ടുണ്ടെന്നും ഇത് കഴിക്കാത്തതാണ് തുടര്‍ച്ചയായുണ്ടാകുന്ന മരണങ്ങള്‍ക്ക് കാരണമെന്നും പറഞ്ഞ മുഖ്യമന്ത്രി, പോഷകാഹാരക്കുറവ് പെട്ടെന്ന് പരിഹരിക്കാന്‍ സാധിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ചാണ്ടി ഉമ്മനും ബിജുവും സരിതയും ചേര്‍ന്ന് കമ്പനി സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍
ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനും ബിജു രാധാകൃഷ്ണനും സരിതയും ഗണേഷ് കുമാറും ചേര്‍ന്ന് കമ്പനി തുടങ്ങാന്‍ തീരുമാനിച്ചിരുന്നതായി വെളിപ്പെടുത്തല്‍. ബാലരാമപുരത്താണ് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ ഇവര്‍ സ്ഥലം വാങ്ങിയിരുന്നത്. പത്തനംതിട്ട ജയിലില്‍ ബിജു രാധാകൃഷ്ണന്റെ സഹതടവുകാരയിരുന്ന പത്തനംതിട്ട സ്വദേശി സഞ്ജുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'കൈരളി-പീപ്പിള്‍' ചാനലാണ് സഞ്ചുവിന്റെ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ സഞ്ജു സോളാര്‍ വിഷയത്തില്‍ നടന്ന പ്രതിഷേധത്തിന്റെ പേരിലാണ് ജയിലിലായത്.
ടീം സോളാര്‍ കമ്പനിക്കുവേണ്ടിയാണ് ബാലരാമപുരത്ത് മൂവരും ചേര്‍ന്ന് സ്ഥലം വാങ്ങിയതെന്ന് ബിജു വെളിപ്പെടുത്തിയതായി സഞ്ജു പറയുന്നു. മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ മര്‍ദ്ദിച്ച ഭര്‍ത്താവ് താനാണെന്നും ബിജു പറഞ്ഞതായി സഞ്ജു പറഞ്ഞു. താന്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞാല്‍ സര്‍ക്കാര്‍ താഴെപ്പോകുമെന്നും ബിജു പറഞ്ഞതായി സഞ്ജു പറയുന്നു.
ബിജു രാധാകൃഷ്ണന്‍ മാനസികമായി തകര്‍ന്ന നിലയിലാണെന്നും നടി ശാലു മേനോന്‍ അറസ്റ്റിലായതില്‍ ബിജു ദു:ഖിതനാണെന്നും സഞ്ജു പറഞ്ഞു. ശാലുവുമായി പ്രണയത്തിലായിരുന്നു. എല്ലാകാര്യങ്ങളും ശാലുവിന് അറിയാമായിരുന്നു. തന്നെ മാനസികമായി തകര്‍ക്കാനാണ് ശാലുവിനെ അറസ്റ്റ് ചെയ്തതെന്നും ബിജു പറഞ്ഞതായി സഞ്ജു വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന ടെന്നി ജോപ്പന് ജയിലില്‍ വിഐപി പരിഗണനയാണ് ലഭിക്കുന്നതെന്നും സഞ്ജു പറഞ്ഞു.
Friday, July 19, 2013
സോളാര്‍: സരിതയുടെ പണം തട്ടിയ ഉന്നതര്‍ ആരൊക്കെ?

'പിടിച്ചതിലും വലുത് മാളത്തില്‍' എന്ന നാട്ടുപ്രയോഗം പോലെയാകുകയാണ് സോളാര്‍ തട്ടിപ്പുകേസ്. കോടികളുടെ തട്ടിപ്പുനടത്തിയ സരിതയെയും ബിജുവിനെയും കൂടെ ശാലുമേനോനെയും പിടിച്ച് അകത്താക്കിയല്ലോ എന്നാശ്വസിച്ച് ഇരിക്കുമ്ബോഴാണ് പണമൊന്നും സരിതയുടെ പക്കലില്ല എന്ന് അഭിഭാഷകന്‍ വെളിപ്പെടുത്തുന്നത്. പിന്നെവിടെപ്പോയി ഈ തട്ടിപ്പിലൂടെ കിട്ടിയ കോടികള്‍? പല ഉന്നതരും സോളാര്‍ തട്ടിപ്പുപണം കൈവശം വച്ചിരിക്കുയാണ് എന്നാണ് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ പറയുന്നത്. ഇവര്‍ ആരൊക്കെയാണ് എന്ന് സരിത ഉടന്‍ വെളിപ്പെടുത്തും. ഇവരുടെ പേര് പുറത്തുപറഞ്ഞാലേ കേസ് മുന്നോട്ടുപോകൂ. പേരുകള്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാനാണത്രെ സരിത വക്കീലിനോട് പറഞ്ഞിരിക്കുന്നത്. ജീവനില്‍ പേടിയുളളതുകൊണ്ടാണ് സരിത ഈ പേരുകള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സരിതയെ കൊന്നാല്‍ അതോടെ പല പേരുകളും രക്ഷപ്പെടും. ജീവന് ഭീഷണിയുള്ളതായി സരിത തന്നോട് പറഞ്ഞതായി സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. സോളാര്‍ തട്ടിപ്പിനെത്തുടര്‍ന്ന് സരിതയുടെ അക്കൗണ്ട് പോലീസ് പരിശോധിച്ചിരുന്നെങ്കിലും ഈ പറഞ്ഞ കോടികളൊന്നും അതില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ലത്രെ. സരിതയുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചിട്ടുമുണ്ട്. തട്ടിപ്പുനടന്നു എന്നത് പകല്‍ പോലെ വ്യക്തമാണ് എന്നിരിക്കേ ഈ പണം എവിടെപ്പോയി എന്ന് കണ്ടുപിടിക്കേണ്ടത് അന്വേഷണ സംഘത്തിന്റെ ബാധ്യതയാണ്. മന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളുമടക്കം സരിത ഫോണിലൂടെയും അല്ലാതെയും ബന്ധപ്പെട്ട പ്രമുഖരുടെ നിര തന്നെ റിപ്പോര്‍ട്ടുകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സരിതയെയും കൂട്ടി പല ഉന്നതരും വിദേശയാത്രകളും രാത്രിയാത്രകളും നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. സരിതയുടെ ഫോണ്‍വിളിയുടെ വിവരങ്ങള്‍ പുറത്തായതോടെ കേരളത്തിലെ പല രാഷ്ട്രീയക്കാരുമായും ഇവര്‍ക്ക് ബന്ധമുണ്ട് എന്ന് തെളിഞ്ഞു. വിവാദമായ സോളാര്‍ തട്ടിപ്പ് കേസില്‍ പ്രധാന പ്രതികളായ ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍, സിനിമാ സീരിയല്‍ നടി ശാലുമേനോന്‍, മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗമായിരുന്ന ടെനി ജോപ്പന്‍ തുടങ്ങിയവരാണ് സോളാര്‍ തട്ടിപ്പ് കേസില്‍ ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ബിജു രാധാകൃഷ്ണന് വ്യാജ പ്രമാണങ്ങള്‍ തയ്യാറാക്കിക്കൊടുത്തിരുന്ന പ്രധാന സഹായിയെയും പോലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.
മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;
മുഖ്യമന്ത്രിക്കല്ല അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍ പ്രതിനിധി;
കേരള മുഖ്യമന്ത്രിക്കല്ല യു.എന്‍ അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍.റസിഡന്റ് കോ – ഓര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിമാര്‍ക്കല്ല വിവിധ പദ്ധതികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. കേരളത്തിന് പുറമേ മധ്യപ്രദേശിനും ജാര്‍ഖണ്ഡിനും ഈ വര്‍ഷം ഇതേ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ പ്രതിനിധി അറിയിച്ചു.
ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പരിപാടികളില്‍ ഒന്നുമാത്രമാണ് ജനസമ്പര്‍ക്കപരിപാടി. ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ മികവിനല്ല ഈ അവാര്‍ഡ് നല്‍കുന്നത്. മൂന്നാമതൊരാള്‍ ശുപാര്‍ശ ചെയ്താലാണ് അവാര്‍ഡിന് പരിഗണിക്കുക. തുടര്‍ന്ന് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് അവാര്‍ഡ് ലഭിക്കുക. 2004 മുതല്‍ ആരംഭിച്ച ഈ അവാര്‍ഡ് ഓരോ വര്‍ഷവും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും ലിസി ഗ്രാന്റേ പറഞ്ഞു.
അവാര്‍ഡ് ലഭിച്ചു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോകത്തെ അഞ്ച് മേഖലകളായി തിരിച്ചു നല്‍കുന്ന അവാര്‍ഡാണിതെന്നായിരുന്നു അവകാശവാദം. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി ഒന്നാംസ്ഥാനത്ത് എത്തിയതെന്നും വാര്‍ത്താക്കുറിപ്പ് വിവരിച്ചു. ദക്ഷിണ കൊറിയക്കായിരുന്നു വാര്‍ത്താക്കുറിപ്പില്‍ രണ്ടാംസ്ഥാനം.
2012ല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തെക്കന്‍ കൊറിയയെ പിന്തള്ളിയാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ നേട്ടമുണ്ടാക്കിയതെന്നും വിജയിച്ചതെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചിരുന്നു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചെന്ന അവകാശവാദങ്ങളാണ് ഇതോടെ തകര്‍ന്നുവീഴുന്നത്.
കേരള മുഖ്യമന്ത്രിക്കല്ല യു.എന്‍ അവാര്‍ഡ് നല്‍കിയതെന്ന് യു.എന്‍.റസിഡന്റ് കോ – ഓര്‍ഡിനേറ്റര്‍ ലിസി ഗ്രാന്റേ റിപ്പോര്‍ട്ടറോട് പറഞ്ഞു. മുഖ്യമന്ത്രിമാര്‍ക്കല്ല വിവിധ പദ്ധതികള്‍ക്കാണ് ഈ അവാര്‍ഡ് നല്‍കുക. കേരളത്തിന് പുറമേ മധ്യപ്രദേശിനും ജാര്‍ഖണ്ഡിനും ഈ വര്‍ഷം ഇതേ അവാര്‍ഡ് ലഭിച്ചിട്ടുണ്ടെന്നും യു.എന്‍ പ്രതിനിധി അറിയിച്ചു.
ഇന്ത്യയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മൂന്ന് പരിപാടികളില്‍ ഒന്നുമാത്രമാണ് ജനസമ്പര്‍ക്കപരിപാടി. ഇന്ത്യയിലെ 12 സംസ്ഥാനങ്ങള്‍ക്ക് നേരത്തെ ഈ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ വ്യക്തിപരമായ മികവിനല്ല ഈ അവാര്‍ഡ് നല്‍കുന്നത്. മൂന്നാമതൊരാള്‍ ശുപാര്‍ശ ചെയ്താലാണ് അവാര്‍ഡിന് പരിഗണിക്കുക. തുടര്‍ന്ന് ശുപാര്‍ശയില്‍ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍ ചര്‍ച്ച ചെയ്താണ് അവാര്‍ഡ് ലഭിക്കുക. 2004 മുതല്‍ ആരംഭിച്ച ഈ അവാര്‍ഡ് ഓരോ വര്‍ഷവും ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാറുണ്ടെന്നും ലിസി ഗ്രാന്റേ പറഞ്ഞു.
അവാര്‍ഡ് ലഭിച്ചു എന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തയ്യാറാക്കിയ വാര്‍ത്താക്കുറിപ്പില്‍ ലോകത്തെ അഞ്ച് മേഖലകളായി തിരിച്ചു നല്‍കുന്ന അവാര്‍ഡാണിതെന്നായിരുന്നു അവകാശവാദം. ഇന്ത്യ ഉള്‍പ്പെടുന്ന ഏഷ്യ പസഫിക് മേഖലയില്‍ നിന്നാണ് ഉമ്മന്‍ചാണ്ടി ഒന്നാംസ്ഥാനത്ത് എത്തിയതെന്നും വാര്‍ത്താക്കുറിപ്പ് വിവരിച്ചു. ദക്ഷിണ കൊറിയക്കായിരുന്നു വാര്‍ത്താക്കുറിപ്പില്‍ രണ്ടാംസ്ഥാനം.
2012ല്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ തെക്കന്‍ കൊറിയയെ പിന്തള്ളിയാണ് ഉമ്മന്‍ചാണ്ടി ജനസമ്പര്‍ക്ക പരിപാടിയിലൂടെ നേട്ടമുണ്ടാക്കിയതെന്നും വിജയിച്ചതെന്നും വാര്‍ത്താക്കുറിപ്പ് വിശദീകരിച്ചിരുന്നു. വ്യക്തിപരമായി ഉമ്മന്‍ചാണ്ടിക്ക് യു.എന്‍ അവാര്‍ഡ് ലഭിച്ചെന്ന അവകാശവാദങ്ങളാണ് ഇതോടെ തകര്‍ന്നുവീഴുന്നത്.
Thursday, July 18, 2013
ഇത് ഭരണഘടനാ അട്ടിമറി
അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്
കര്‍ക്കിടകത്തിലേക്കു കടന്ന കേരളം രാമായണ പാരായണത്തിലാണ്. സത്യലംഘനമെന്തെന്ന് രാമന്‍ ഭരതനെ ഓര്‍മ്മിപ്പിക്കുന്ന രാമായണത്തിലെ പ്രധാനഭാഗം ഇങ്ങനെ:
രാജ്യം നിനക്കും - എനിക്കു വിപിനവും
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ!
വ്യത്യയമായനുഷ്‌ഠിച്ചാല്‍ നമുക്കത്
സത്യവിരോധം വരുമെന്നു നിര്‍ണയം!
പതിനാലു വര്‍ഷം താന്‍ കാട്ടില്‍ കഴിയണമെന്നും ഭരതന്‍ നാടുഭരിക്കണമെന്നുമുള്ള പിതാവിന്റെ വിധി ലംഘിക്കുന്നത് സത്യലംഘനമാണ്. രാമന്‍ അതു ബോധ്യപ്പെടുത്തി ഭരതനെ രാജ്യഭാരമേല്‍ക്കാന്‍ തിരിച്ചയയ്‌ക്കുന്നു.
രാജ്യം നിനക്കും - എനിക്കു വിപിനവും
പൂജ്യനാം താതന്‍ വിധിച്ചതു മുന്നമേ!
വ്യത്യയമായനുഷ്‌ഠിച്ചാല്‍ നമുക്കത്
സത്യവിരോധം വരുമെന്നു നിര്‍ണയം!
പതിനാലു വര്‍ഷം താന്‍ കാട്ടില്‍ കഴിയണമെന്നും ഭരതന്‍ നാടുഭരിക്കണമെന്നുമുള്ള പിതാവിന്റെ വിധി ലംഘിക്കുന്നത് സത്യലംഘനമാണ്. രാമന്‍ അതു ബോധ്യപ്പെടുത്തി ഭരതനെ രാജ്യഭാരമേല്‍ക്കാന്‍ തിരിച്ചയയ്‌ക്കുന്നു.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തനിക്ക് സത്യം ലംഘിക്കാനാവില്ലെന്നാണ് ജനങ്ങളോട് ആവര്‍ത്തിക്കുന്നത്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തുന്ന പ്രതിപക്ഷത്തിന്റെ രാജി ആവശ്യം അതുകൊണ്ടാണ് അംഗീകരി ക്കാത്തതെന്നും അദ്ദേഹം വിശദീകരിക്കുന്നു.
ഭരണഘടന അനുസരിച്ച് സത്യപ്രതിജ്‌ഞചെയ്‌ത മുഖ്യമന്ത്രി ഭരണഘടനാ ആദേശം ലംഘിക്കുന്നു എന്നതാണ് യഥാര്‍ത്ഥത്തില്‍ സത്യലംഘനം. ഭരണഘടനയുടെ 163, 164 വകുപ്പുകള്‍ അനുസരിച്ചാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നതും മുഖ്യമന്ത്രിയും മന്ത്രിമാരുടെ കൗണ്‍സിലും ഭരണഘടനാ ചുമതലകള്‍ നിറവേറ്റുന്നതും. ഭരണത്തലവനായ മുഖ്യമന്ത്രിക്കും മുഖ്യമന്ത്രിയടങ്ങുന്ന മന്ത്രിമാരുടെ കൗണ്‍സിലിനും സംസ്‌ഥാന നിയമസഭയോടാണ് കൂട്ടുത്തരവാദിത്വമെന്ന് പ്രസ്‌തുത വകുപ്പുകള്‍ ഊന്നി പ്രഖ്യാപിക്കുന്നു. സ്‌പീക്കറും മുഖ്യമന്ത്രിയും മന്ത്രിമാരും ഭരണമുന്നണിയും പ്രതിപക്ഷവും എല്ലാം ചേര്‍ന്നതാണ് നിയമസഭ. മന്ത്രിസഭയുടെ തലവനെന്ന നിലയില്‍ കൂട്ടുത്തരവാദിത്വത്തോടെ സര്‍ക്കാരിനെ നയിക്കുകയും കൂട്ടായി നിയമസഭയോടുള്ള ഭരണചുമതല നിറവേറ്റുകയുമാണ് മുഖ്യമന്ത്രിയുടെ ഭരണഘടനാബാധ്യത. ഇതിനു കീഴ്‌പ്പെട്ടതും ഇത് ഉയര്‍ത്തിപ്പിടിക്കുന്നതുമായ ജനാധിപത്യെശെലിയാണ് ഏതൊരു മുഖ്യമന്ത്രിയുടെയും ഭരണെശെലിയാകേണ്ടത്. തന്റെ വേഷത്തിലോ നടപ്പിലോ സംസാരത്തിലോ പ്രകടനപരതയിലോ ഉള്ള വ്യക്‌തിനിഷ്‌ഠ െശെലിയോ കടുംപിടുത്തമോ അല്ല.
മുഖ്യമന്ത്രിയെ പ്രതിക്കൂട്ടില്‍നിര്‍ത്തുംവിധം കുടത്തില്‍നിന്നു പുറത്തുചാടിയ ഭൂതങ്ങളെപ്പോലെ ദിവസേന സോളാര്‍ തട്ടിപ്പുകേസിലെ തെളിവുകള്‍ വളരുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ മേല്‍പ്പറഞ്ഞ ഭരണഘടനാബാധ്യതയും വ്യവസ്‌ഥകളുമാണ് ലംഘിക്കപ്പെടുന്നത്. ഒരു മുഖ്യമന്ത്രിയും ചെയ്‌തിട്ടില്ലാത്ത അത്തരമൊരു ലംഘനമാണ് സത്യത്തിന്റെപേരില്‍ മുഖ്യമന്ത്രി മറച്ചുപിടിക്കുന്നത്. കേരളം ഒരു മാസത്തിലേറെയായി ചര്‍ച്ചചെയ്യുന്ന സോളാര്‍ തട്ടിപ്പുകേസിന്റെയും അതു സൃഷ്‌ടിച്ച രാഷ്‌ട്രീയ പ്രതിസന്ധിയുടെയും ഏറ്റവും ഗൗരവമായ വശം ഇതാണ്.
മുഖ്യമന്ത്രിയെയും ഇരുപത്തിനാലു മണിക്കൂറും സുതാര്യത ഉറപ്പുവരുത്തിയ മുഖ്യമന്ത്രിയുടെ ഓഫീസിനെയും ചുറ്റിയാണ് അപവാദവും കേസുകളും. മുഖ്യമന്ത്രിയുടെയും സംസ്‌ഥാന ഗവണ്മെന്റിന്റെയും വിശ്വാസ്യതയുടെ ജാമ്യത്തിലാണ് ഇതിനാധാരമായ കോടികളുടെ തട്ടിപ്പ് നടന്നത്. സംസ്‌ഥാനത്തെ െവെദ്യുതി പ്രതിസന്ധിയും കുതിച്ചുയരുന്ന ഊര്‍ജവിലയും സൗരോര്‍ജ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരും സംസ്‌ഥാന ഗവണ്മെന്റും പ്രഖ്യാപിച്ചതും പ്രഖ്യാപിക്കുമെന്ന് വിശ്വസിപ്പിച്ചതുമായ സബ്‌സിഡിയുടെയും പശ്‌ചാത്തലത്തില്‍ ഏറ്റവും ലളിതമായി നടത്തിയ വന്‍ തട്ടിപ്പ്. മുഖ്യമന്ത്രിയുടെ ഓഫീസ് മാത്രമല്ല എം.പിമാരും കേന്ദ്രമന്ത്രിമാരും ഒരുപക്ഷെ ആസൂത്രണ മേഖലയിലെ വമ്പന്‍മാരും ഈ തട്ടിപ്പിന്റെ വിജയത്തിന് അണിയറയില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നിരിക്കണം. അതില്‍ വെളിയില്‍ ചാടിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിഴലെന്നോണം പ്രവര്‍ത്തിച്ചിരുന്ന പി.എ ജോപ്പന്‍ തട്ടിപ്പില്‍ പങ്കാളിയാണെന്നും ജാമ്യം അനുവദിക്കരുതെന്നും െഹെക്കോടതിയില്‍ ബോധിപ്പിക്കുന്നത് സര്‍ക്കാറിന്റെ അഡ്വക്കറ്റ് ജനറല്‍. മുങ്ങിനടക്കുന്ന മറ്റൊരു പ്രതിയായ സര്‍ക്കാറിന്റെ പബ്ലിക്ക് റിലേഷന്‍സ് ഡയറക്‌ടറെ അറസ്‌റ്റുചെയ്യാത്തതെന്തെന്ന് ചോദിക്കുന്നതും കേസ് ഡയറി ആവശ്യപ്പെടുന്നതും െഹെക്കോടതി. പഴ്‌സണല്‍ സ്‌റ്റാഫ് ഫോണ്‍ വിളിച്ചതിന് താന്‍ എന്തിന് രാജിവെയ്‌ക്കണമെന്നാണ് മുഖ്യമന്ത്രി പരിഹസിച്ചത്.
ഈ ദൂഷിതവലയത്തിന്റെ കേന്ദ്രബിന്ദുവായ മുഖ്യമന്ത്രി തന്റെ നിരപരാധിത്വവും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വവും നിയമസഭയെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയില്ല. അതിനുള്ള ഭരണഘടനാ മാര്‍ഗങ്ങളും കീഴ് വഴക്കങ്ങളും മറികടക്കാനാണ് ശ്രമിച്ചത്. പാര്‍ട്ടി െഹെക്കമാന്‍ഡിന്റെ താല്‍ക്കാലിക പിന്തുണയില്‍ സ്വയം ന്യായീകരിക്കുകയാണ് അദ്ദേഹം. െഹെക്കമാന്‍ഡിന്റെ നിലപാട് നിയമസഭയ്‌ക്കോ ജനങ്ങള്‍ക്കോ കോടതികള്‍ക്കോ ഉപരിയല്ല. അത് നീതിയുടെയും ധാര്‍മ്മികതയുടെയും അടിസ്‌ഥാനത്തിലുമല്ല. ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടപാര്‍ട്ടിയുടെ രാഷ്‌ട്രീയ താല്‍പ്പര്യം എന്ന ഒറ്റയിനത്തെ മുന്‍നിര്‍ത്തിയുള്ളതാണത്. മുഖ്യമന്ത്രിയുടെ ഭരണഘടനാ ബാധ്യതയെ അട്ടിമറിക്കുന്ന ഭരണഘടനാ ബാഹ്യശക്‌തിയുടെ ഇടപെടല്‍തന്നെയാണ്. താല്‍പ്പര്യ െവെരുദ്ധ്യങ്ങളുടെ പേരില്‍ പരസ്യമായും രഹസ്യമായും മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലെയും ഭരണമുണിയിലെയും നേതാക്കള്‍തന്നെ ഇത് അംഗീകരിക്കുന്നില്ല.
ഈ െവെരുദ്ധ്യം മാധ്യമങ്ങളുടെയോ പ്രതിപക്ഷത്തിന്റെയോ സൃഷ്‌ടിയല്ലെന്ന് കെ.പി.സി.സി പ്രസിഡന്റിന്റെ വാക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. ആഭ്യന്തരമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍, പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ്, സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്, കെ.എം. മാണിയും തുടങ്ങിയവരൊക്കെ പലമട്ടില്‍ പറയുന്നതും ഇതുതന്നെ. ക്രമസമാധാന തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ വളര്‍ന്നുകഴിഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പറയാന്‍ പോലീസ് ഉന്നതന്‍ പ്രേരിപ്പിച്ചെന്ന് മുഖ്യമന്ത്രിയെക്കണ്ട് പറഞ്ഞത് ഒരു ഐ.ജി.യാണ്. ഈ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സംസ്‌ഥാന പോലീസിലെ ഒരു വിഭാഗംതന്നെ പ്രവര്‍ത്തിക്കുന്നു എന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആവര്‍ത്തിക്കുന്നു.
1980-ലെ നായനാര്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര ഏജന്‍സി ഇടപെടുന്നു എന്ന് ആഭ്യന്തരമന്ത്രി ടി.കെ രാമകൃഷ്‌ണന്‍ പറഞ്ഞതിന്റെ പേരില്‍ ഇടതുഭരണത്തില്‍നിന്ന് പിന്‍മാറിയവരാണ് ഈ സര്‍ക്കാരിനെ നയിക്കുത്. അതേക്കുറിച്ച് കേന്ദ്ര ആഭ്യന്തമന്ത്രി സെയില്‍സിങ് അന്നു നടത്തിയ പ്രതികരണത്തെ വലിയ പുകിലാക്കിയവര്‍. അതിന്റെ പേരിലാണ് തന്റെ പാര്‍ട്ടിയെ ആന്റണി കോണ്‍ഗ്രസ്- ഐ പാളയത്തിലേക്ക് കൊണ്ടുപോയത്. ആന്റണി തന്നെയാണ് കേരളത്തിലിപ്പോള്‍ രാഷ്‌ട്രീയ- ഭരണ പ്രതിസന്ധിയില്ലെന്ന് സമാധാനി(പ്പി)ക്കുന്നത്. കോണ്‍ഗ്രസ്- ഐ പങ്കാളിത്തമുള്ള മന്ത്രിസഭയായിരുന്നില്ലെങ്കില്‍ ക്രമസമാധാന തകര്‍ച്ചയുടെ പേരില്‍ കേന്ദ്ര ഇടപെടല്‍ ഇതിനകം സംഭവിക്കുമായിരുന്നു.
ജനങ്ങള്‍ക്കിടയില്‍നിന്ന് സുതാര്യഭരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ഭയന്ന് ഇപ്പോള്‍ പോലീസ് വലയത്തില്‍ മാരത്തോണ്‍ ഓട്ടത്തിലാണ്. ക്രമസമാധാനപാലനവും കേസ് അന്വേഷണവും ഉപേക്ഷിച്ച് എസ്.പി തൊട്ട് താഴെ തട്ടിലുള്ള പോലീസ്‌കാര്‍വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാടുനീളെ പായുന്നു. പോലീസ് ആസ്‌ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവി എ.ഡി.ജി.പിയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കുറ്റാന്വേഷണ തെളിവുശേഖരണത്തിനേ സമയമുള്ളൂ. ഡി.ജി.പിയും മറ്റ് ഉന്നത പോലീസ് മേധാവികളും മുഖ്യമന്ത്രിക്കുനേരെ കേസ് നീളാതിരിക്കാനുള്ള തീവ്ര പ്രവര്‍ത്തന പദ്ധതികളിലും. പോലീസ് സംവിധാനത്തിന്റെ െദെനംദിന മേല്‍നോട്ടവും കൃത്യനിര്‍വഹണവും കുറ്റകൃത്യം തടയലും സംസ്‌ഥാനത്തു സ്‌തംഭിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ഊര്‍ജസ്വലത തെളിയിക്കുന്ന എതിര്‍പ്പും പ്രതിഷേധവും തല്ലിത്തകര്‍ക്കുന്ന പോലീസ് - അര്‍ദ്ധെസെനിക പങ്കാളിത്ത ഭരണമുഖം രൂപപ്പെട്ടിരിക്കുന്നു. കേരളം നിയമലംഘകരുടെയും കുറ്റവാളികളുടെയും സമ്പൂര്‍ണ്ണ വിഹാരകേന്ദ്രമാണിപ്പോള്‍.
ജനങ്ങള്‍ക്കിടയില്‍നിന്ന് സുതാര്യഭരണം നടത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളെ ഭയന്ന് ഇപ്പോള്‍ പോലീസ് വലയത്തില്‍ മാരത്തോണ്‍ ഓട്ടത്തിലാണ്. ക്രമസമാധാനപാലനവും കേസ് അന്വേഷണവും ഉപേക്ഷിച്ച് എസ്.പി തൊട്ട് താഴെ തട്ടിലുള്ള പോലീസ്‌കാര്‍വരെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ ഉറപ്പാക്കാന്‍ നാടുനീളെ പായുന്നു. പോലീസ് ആസ്‌ഥാനത്തെ രഹസ്യാന്വേഷണ വിഭാഗം മേധാവി എ.ഡി.ജി.പിയ്‌ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെ കുറ്റാന്വേഷണ തെളിവുശേഖരണത്തിനേ സമയമുള്ളൂ. ഡി.ജി.പിയും മറ്റ് ഉന്നത പോലീസ് മേധാവികളും മുഖ്യമന്ത്രിക്കുനേരെ കേസ് നീളാതിരിക്കാനുള്ള തീവ്ര പ്രവര്‍ത്തന പദ്ധതികളിലും. പോലീസ് സംവിധാനത്തിന്റെ െദെനംദിന മേല്‍നോട്ടവും കൃത്യനിര്‍വഹണവും കുറ്റകൃത്യം തടയലും സംസ്‌ഥാനത്തു സ്‌തംഭിച്ചിരിക്കുന്നു. ജനാധിപത്യത്തിന്റെ ഊര്‍ജസ്വലത തെളിയിക്കുന്ന എതിര്‍പ്പും പ്രതിഷേധവും തല്ലിത്തകര്‍ക്കുന്ന പോലീസ് - അര്‍ദ്ധെസെനിക പങ്കാളിത്ത ഭരണമുഖം രൂപപ്പെട്ടിരിക്കുന്നു. കേരളം നിയമലംഘകരുടെയും കുറ്റവാളികളുടെയും സമ്പൂര്‍ണ്ണ വിഹാരകേന്ദ്രമാണിപ്പോള്‍.
സോളാര്‍ വിവാദത്തിന്റെ ഗ്രഹണം ഉമ്മന്‍ചാണ്ടിയെ മാത്രമല്ല വിഴുങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാറിന്റെ സപ്‌തധാരാപദ്ധതി പൊളിഞ്ഞു. അഴിമതിരഹിതവും സുതാര്യവുമായ ഭരണമെന്നത് പരിഹാസ വിഷയമായി. സര്‍ക്കാരിന്റെ പ്രവര്‍ത്തനലക്ഷ്യമായ കരുതലും വികസനവും അരാജകത്വവും തട്ടിപ്പുമെന്ന സ്‌ഥിതിയായി. ആരോപണങ്ങളുടെ കലി ബാധിച്ച അഭിനവ നളനെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയില്‍ കാണുന്നത്. വിജിലന്‍സ് കോടതിയില്‍ പാമോയില്‍ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടപ്പോള്‍ നിയമം നിയമത്തിന്റെ വഴിക്കു പോകാനാണ് ആഭ്യന്തരവകുപ്പ് തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന് െകെമാറിയത്. പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കേസുകളിലെല്ലാം അന്വേഷണം സ്വതന്ത്രമായി നടക്കട്ടെയെന്നായിരുന്നു നിലപാട്. ഇപ്പോള്‍ സ്‌ഥിതിമാറി. മുഖ്യമന്ത്രി പറയുന്ന വഴിക്ക് നിയമവും അന്വേഷണവും പോകണമെന്നായി.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി ടിവി ദൃശ്യങ്ങളുടെ പരിശോധനകാര്യം മാത്രം എടുത്താല്‍ മതി. ആഭ്യന്തരമന്ത്രിയെപ്പോലും മറികടന്ന് തന്റെ വിശ്വസ്‌തരായ രണ്ട് ബ്യൂറോക്രാറ്റുകളടക്കം മൂന്നുപേരുടെ ഒരന്വേഷണസംഘത്തെ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. രണ്ടിനെതിരെ ഒന്ന് എ കണക്കില്‍ പങ്കാളിയാകാന്‍ പിണറായി വിജയന്‍ ഒരാളെ കൊടുക്കണമെന്നും പറഞ്ഞു. കോണ്‍ഗ്രസ്-ഐ പ്രസിഡന്റ് സോണിയാഗാന്ധിയെകണ്ട് രഹസ്യ ചര്‍ച്ച നടത്തിയശേഷം മറ്റൊരു പ്രഖ്യാപനംകൂടി. സി.സി ടി.വി ദൃശ്യങ്ങളില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം തട്ടിപ്പു പ്രതികളില്ലെന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തില്‍നിന്ന് മറ്റൊരു വിദഗ്‌ധ അന്വേഷണസംഘം! ഇതോടെ ജനങ്ങളും പ്രതിപക്ഷമടക്കമുള്ള സംശയാലുക്കളും മുഖ്യമന്ത്രിയുടെ സത്യസന്ധത അംഗീകരിച്ചുകൊള്ളണം.
ഭരണഘടനയുടെ 246-ാം വകുപ്പിലെ ഏഴാം പട്ടികയില്‍ പെടുത്തി സംസ്‌ഥാനവിഷയമായി പാടുപെട്ട് സംരക്ഷിച്ചുനിര്‍ത്തിയതാണ് ക്രമസമാധാന പാലനം. തന്റെ രാഷ്‌ട്രീയ നിലനില്‍പ്പിന്റെ കാര്യം വന്നപ്പോള്‍ മുഖ്യമന്ത്രി അതുപോലും മറന്നു. കേന്ദ്ര സംഘത്തെ കേസ് അന്വേഷണത്തിലെ നിര്‍ണ്ണായക നടപടിക്ക് രാഷ്‌ട്രീയമായി തീരുമാനിച്ച് സ്വയം നിയോഗിക്കുക. പ്രത്യേക അന്വേഷണസംഘത്തിനു മാത്രം ചുമതലപ്പെട്ട അന്വേഷണത്തില്‍ മുഖ്യമന്ത്രിക്കുവേണ്ടി െകെകടത്തുക. ഏന്തും ജനങ്ങളെ ബോധ്യപ്പെടുത്തിവേണം എന്നു വാദിച്ചിരുന്ന ഒരു ഭരണാധികാരിയുടെ ദയനീയ ദുരന്തം.
നിയമസഭയെ മറികടന്ന്, നിയമം മറികടന്ന്, ഭരണഘടനാ വ്യവസ്‌ഥകള്‍ ചവുട്ടിമെതിച്ച് നിരപരാധി ചമഞ്ഞ് മുന്നോട്ടു പോകുകയാണ് മുഖ്യമന്ത്രി. അധികാരത്തില്‍ കടിച്ചുതൂങ്ങില്ലെന്നു പറഞ്ഞ് അധികാരത്തില്‍ തുടരാനാണ് പത്തൊന്‍പതാമത്തെ അടവ് വേണ്ടിവന്നത്. സത്യത്തിനുവേണ്ടിയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് ഭരണഘടനയെയാണ്. ചാനല്‍ ചര്‍ച്ചകളിലും പ്രസ്‌താവനാ യുദ്ധങ്ങളിലും നിറഞ്ഞുനിന്നതു കൊണ്ടുമാത്രം മുഖ്യധാരാ രാഷ്‌ട്രീയ പാര്‍ട്ടിനേതാക്കള്‍ക്ക് ഈ ഗൂഢനീക്കം തടയാനാവില്ല. ഈ അധികാര ഗൂഢാലോചന വിജയിച്ചാല്‍ പ്രബുദ്ധ കേരളം നട്ടെല്ലില്ലാത്ത ജീവികളുടേതായി മാറിയെന്ന് ചരിത്രം രേഖപ്പെടുത്തും.
- See more at: http://beta.mangalam.com/opinion/76087#sthash.SILGsCHU.dpufശ്രീധരന്‍ നായരുടെ രഹസ്യമൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കില്ല
പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യപരാതിക്കാരാനായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴിയുടെ പകര്‍പ്പ് പ്രതിഭാഗത്തിന് നല്‍കില്ലെന്ന് കോടതി. പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതിയുടെതാണ് ഉത്തരവ്.
http://www.mangalam.com/latest-news/76243#sthash.EgoH4fzx.dpuf
http://www.mangalam.com/latest-news/76243#sthash.EgoH4fzx.dpuf
എഐവൈഎഫ് പ്രവര്‍ത്തകയെ മര്‍ദ്ദിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് പിടിയില്‍
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എഐവൈഎഫ് നടത്തിയ മാര്‍ച്ചിനിടെ എഐവൈഎഫ് വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി അംഗം ബിന്ദു രാജനെ മര്‍ദ്ദിച്ച കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് പോലീസിന്റെ പിടിയിലായതായി സൂചന. യൂത്ത് കോണ്‍ഗ്രസ് കോട്ടയം പുതുപ്പള്ളി മണ്ഡലം സെക്രട്ടറി സന്തോഷ് പീറ്ററാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. ബുധനാഴ്ച അര്‍ധരാത്രിയില്‍ കോട്ടയത്തെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്. ഇന്നു വൈകുന്നേരത്തോടെ ഇയാളുടെ അറസ്റ് രേഖപ്പെടുത്തിയേക്കും. ഇയാളെ പിടികൂടിയ വിവരം പോലീസ് രഹസ്യമാക്കി വച്ചിരിക്കുകയാണ്. ഇന്നു വൈകുന്നേരത്തോടെ അറസ്റ് വിവരം മാധ്യമങ്ങളെ അറിയിക്കും. ഇക്കഴിഞ്ഞ ജൂലൈഎട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയ എഐവൈഎഫ് പ്രവര്‍ത്തകര്‍ക്ക് നേരെ ഒരു സംഘം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വടികളുമായെത്തി മര്‍ദ്ദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഇരുവിഭാഗവും റോഡില്‍ ഏറ്റുമുട്ടിയിരുന്നു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കൃഷ്ണപ്രസാദിനും അന്ന് മര്‍ദ്ദനമേറ്റിരുന്നു. മാധ്യമങ്ങളില്‍ വനിതാ പ്രവര്‍ത്തകയെ മര്‍ദ്ദിക്കുന്ന രംഗങ്ങള്‍ വരികയും ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സ്കാഡിനെ നിയോഗിച്ചത്.
ദീപിക .കോം
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇക്കഴിഞ്ഞ എട്ടിന് സെക്രട്ടേറിയറ്റിലേക്ക് എഐവൈഎഫ് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ആക്രമണം നടത്തുകയും വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റി അംഗം ബിന്ദുവിനെ മര്‍ദ്ദിക്കുകയും ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രദേശിക നേതാവ് അറസ്റ്റില്‍. കോട്ടയം മീനടം സ്വദേശി സന്തോഷ് പീറ്ററാണ് അറസ്റ്റിലായത്. യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി മണ്ഡലം സെക്രട്ടറിയാണ് ഇയാള്‍. ആക്രമണത്തിനു ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്നലെ രാത്രി കോട്ടയത്തുനിന്നും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി. ഇന്ന് വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും.
http://www.mangalam.com/latest-news/76237#sthash.4xKj5pIG.dpuf
Subscribe to:
Posts (Atom)





