Thursday, July 11, 2013

എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം

എഐവൈഎഫ് പ്രവര്‍ത്തകയെ ആക്രമിച്ച യൂത്ത് നേതാവിന് പൊലീസ് സംരക്ഷണം
Posted on: 09-Jul-2013 10:26 PM
മീനടം: എഐവൈഎഫ് പ്രവര്‍ത്തക ബിന്ദുരാജിനെ ക്രൂരമായി മര്‍ദിച്ച യൂത്ത് കോണ്‍ഗ്രസ് മീനടം മണ്ഡലം സെക്രട്ടറി സന്തോഷിന് 25 പൊലീസുകാരുടെ സംരക്ഷണം. സന്തോഷ് താമസിക്കുന്ന മീനടം മാളികപ്പടിക്ക് സമീപം ഒരുവണ്ടി പൊലീസ് ഇയാള്‍ക്ക് കാവല്‍നില്‍ക്കുകയാണ്. ഒരു സ്ത്രീയെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യം കേരളത്തിലെ എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിട്ടും സന്തോഷിനെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷണം നല്‍കുന്നതില്‍ ശക്തമായ പ്രതിഷേധമാണുയരുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന മാര്‍ച്ചിനിടെയാണ് മര്‍ദനം. മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഒരു ടൂറിസ്റ്റ് ബസ് നിറയെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് എത്തിയത്.


http://www.deshabhimani.com/newscontent.php?id=323201#sthash.9CAP0lRr.39prJcRa.dpuf

അക്രമ രാഷ്‌ട്രീയം വെടിയുക : പരിശുദ്ധ കാതോലിക്കാ ബാവാ

അക്രമ രാഷ്‌ട്രീയം വെടിയുക : പരിശുദ്ധ കാതോലിക്കാ ബാവാ

പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അക്രമത്തിന്റെ മാര്‍ഗ്ഗം അവലംബിക്കുന്നത്‌ അരാജകത്വത്തിലേക്ക്‌ നയിക്കുമെന്നും തര്‍ക്ക പരിഹാരത്തിനായി സമാധാനത്തിന്റെയും സംയമനത്തിന്റെയും ശൈലിയാണ്‌ സ്വീകരിക്കേണ്ടതെന്നും പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവാ. ജനാധിപത്യ ഭരണസംവിധാനങ്ങളായ നിയമനിര്‍മ്മാണ സമിതികള്‍ സ്‌തംഭിപ്പിച്ചും നീതിന്യായ കോടതികള്‍ അപ്രസക്തമാക്കിയും തെരുവുയുദ്ധത്തിന്‌ ആഹ്വാനം ചെയ്യുന്ന നേതാക്കളും അക്രമം നടത്തുന്ന അഌയായികളും ആരുടെ താല്‌പര്യമാണ്‌ സംരക്ഷിക്കുന്നതെന്ന്‌ ആത്മപരിശോധന നടത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനജീവിതം കാംക്ഷിക്കുന്ന ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അവഗണിച്ച്‌ കക്ഷിരാഷ്‌ട്രീയനേട്ടങ്ങള്‍ക്കായി വിദ്യാര്‍ത്ഥികളെയും യുവാക്കളെയും തെരുവില്‍ ഇറക്കുന്നവര്‍ ചെയ്യുന്നത്‌ ജനദ്രാഹമാണ്‌. പൊതുമുതല്‍ നശിപ്പിക്കുന്നത്‌ രാജ്യദ്രാഹമാണ്‌. ആദര്‍ശാധിഷ്‌ഠിത രാഷ്‌ട്രീയം അന്യംനിന്നു പോകുകയും വ്യക്തിഹത്യയും തേജോവധവും രാഷ്‌ട്രീയ ശൈലിയായിമാറുകയും ചെയ്യുന്നത്‌ നാടിന്‌ നന്നല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Solar issue- Press meet by Kerala Chief Minister Oommen Chandy – Video



Tuesday, July 9, 2013

Solar Case & Oommen Chandy. Reporter News, 9-7-2013



Solar Case & Oommen Chandy. Statement by Pinarayi Vijayan. 9-7-2013



Solar Case & Oommen Chandy. Press Meet by Vaikkom Viswan. 9-7-2013



പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചതിനേത്തുടര്‍ന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ട വി.എസ്‌ അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചതിനേത്തുടര്‍ന്ന്‌ അസ്വസ്ഥത അനുഭവപ്പെട്ട വി.എസ്‌ അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

image
തിരുവനന്തപുരം: പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ മാര്‍ച്ചിനു സമീപം പോലീസ്‌ നടത്തിയ ഗ്രനേഡ്‌ പ്രയോഗിച്ചതിനേത്തുടര്‍ന്ന്‌ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം എസ്‌യുടി റോയല്‍ ആശുപത്രിയിലാണ്‌ വിഎസിനെ പ്രവേശിപ്പിച്ചത്‌. ശ്വാസതടസവും അലര്‍ജിയും അനുഭവപ്പെട്ടത്‌.

സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ പ്രതിപക്ഷ എംഎല്‍എമാര്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു പോലീസ്‌ ഗ്രനേഡ്‌ പ്രയോഗിച്ചത്‌. വി.എസ്‌ ഇരിക്കുന്നതിനു സമീപമാണ്‌ ഗ്രനേഡ്‌ വീണു പൊട്ടിയത്‌. തുടര്‍ന്ന്‌ വി.എസിനെ വിദഗ്‌ധ ഡോക്‌ടര്‍മാര്‍ പരിശോധിക്കുകയും തുടര്‍ന്ന്‌ ആശുപത്രിയിലേക്ക്‌ മാറ്റുകയുമാണുണ്ടായത്‌. 

സുതാര്യതയിലെ തട്ടിപ്പുകള്‍ ; ഇനിയും ഇങ്ങനെ നാണംകെടണോ?

സുതാര്യതയിലെ തട്ടിപ്പുകള്‍ ; ഇനിയും ഇങ്ങനെ നാണംകെടണോ?
കേരള സംസ്ഥാനത്തിലെ മറ്റ് മുഖ്യമന്ത്രിമാരില്‍ നിന്നും വ്യത്യസ്‌തനായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തന്റെ സ്വത സിദ്ധമായ ശൈലിയിലൂടെ കോണ്‍ഗ്രസിതര ആളുകള്‍ക്കിടയില്‍ പോലും പ്രശംസ പിടിച്ചു പറ്റാന്‍ ഉമ്മന്‍‌ചാണ്ടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട കാര്യങ്ങള്‍ പോലും സ്വന്തം മേശയില്‍ വരുത്തി ചെയ്യുന്ന, എല്ലാത്തിലും തന്റെ ഇടപെടല്‍ വേണമെന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയായിരുന്നു ഉമ്മന്‍‌ചാണ്ടി. അതിനാല്‍ തന്നെ ഉണ്ണാണോ ഉറങ്ങാനോ പോലും സമയം ലഭിച്ചിരുന്നില്ലെന്നത് സുതാര്യമാ‍യ ഒരു സത്യം മാത്രം. എന്തിന് തന്റെ സുതാര്യത ലോകം കാണട്ടെ എന്ന് ആഗ്രഹിച്ച് മുഖ്യമന്ത്രി ഓഫീസിനെ ലൈവായി ലോകത്തെത്തിക്കാനും മുഖ്യന് കഴിഞ്ഞു. പ്രശംസനീയം തന്നെ, അദ്ദേഹത്തിന്റെ ഓഫീസ് നടപ്പിലാക്കിയ ജനസമ്പര്‍ക്ക പരിപാടിയ്ക്ക് യു‌എന്‍ അവാര്‍ഡ് ലഭിച്ചതും അംഗീകരിക്കാം, അഭിനന്ദിക്കാം.
എന്നാല്‍ സുതാര്യതയിലെ പിന്നിലെ തട്ടിപ്പുകള്‍ പുറത്ത് വന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അത്ര സുതാര്യമല്ല എന്ന വിവരങ്ങളാണ് നല്‍കുന്നത്. മുഖ്യമന്ത്രിയും അദ്ദേഹത്തിന് ചുറ്റുമുള്ള ഉപജാപക സംഘങ്ങളും ചേര്‍ന്ന് നടത്തിയ, അതും മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കേന്ദ്രമാക്കി നടത്തിയ തട്ടിപ്പുകളുടെ വെളിപ്പെടുത്തലുകളാണ് പുറത്തെത്തുന്നത്. തട്ടിപ്പ് പുറത്ത് കൊണ്ടുവരുന്നവരെ ഏതെങ്കിലും കേസില്‍ ഉള്‍പ്പെടുത്തി ഭയപ്പെടുത്തുക, പണം (കള്ളപ്പണം) തിരികെ നല്‍കാമെന്ന് പറഞ്ഞ് സ്വാധീനിക്കാന്‍ ശ്രമിക്കുക എന്നീ ലീലാ വിലാസങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹായികളായ ഈ ഉപജാപക സംഘങ്ങള്‍.
മുഖ്യമന്ത്രി നേരില്‍ സംസാരിച്ചതിന്റെ പശ്ചാത്തലത്തിലാണ് താന്‍ സോളാറില്‍ പണം നല്‍കിയത് എന്ന് വ്യവസായി ശ്രീധരന്‍ നായര്‍ പറഞ്ഞിരുന്നു. ഇതു തന്നെയാണ് അദ്ദേഹം കോടതിയില്‍ നല്‍കിയിരിക്കുന്ന മൊഴിയിലും പറഞ്ഞിരിക്കുന്നത്. അങ്ങനെയാണെങ്കില്‍ ശ്രീധരന്‍ നായര്‍ കള്ളം പറയുന്നുവെന്ന് മുഖ്യമന്ത്രിയുടെയും യുഡി‌എഫിന്റെയും പക്ഷം. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കൂവെന്ന് ശ്രീധരന്‍ നായര്‍. സിസിടിവി ലൈവ് സ്‌ട്രീമിംഗ് ആണെന്നും റെക്കോര്‍ഡ് ചെയ്യാറില്ലെന്നും മുഖ്യമന്ത്രിയുടെ വിശദീകരണം. ഈ വിശദീകരണവും നമുക്ക് വിശ്വസിക്കാം. എന്നാല്‍ അവിടെ ഉയരുന്ന മറ്റൊരു ചോദ്യമുണ്ട്. മുഖ്യമന്ത്രിയുടെ വിശ്വസ്‌തനായ ജോപ്പന്‍ തന്റെ കുറ്റം സമ്മതിക്കാതിരുന്നപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങളാണ് കാണിച്ചത്. അപ്പോഴാണ് സരിതയുമായുള്ള ബന്ധം ജോപ്പന്‍ സമ്മതിക്കുന്നത്.
ഒരേ ഓഫീസില്‍ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതും റൊക്കോര്‍ഡ് ചെയ്യപ്പെടാത്തതുമായ വീഡിയോ സ്‌ട്രീമിംഗോ? അതോ ഈ സിസിടിവി ദൃശ്യങ്ങളില്‍ സത്യം ഒളിഞ്ഞു കിടക്കുന്നത് കൊണ്ടാണോ മുഖ്യമന്ത്രി ഇത്തരത്തില്‍ പറയുന്നത്. എന്തായാലും സോളാര്‍ വിവാദങ്ങള്‍ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇതുവരെ പറഞ്ഞതെല്ലാം കള്ളമാണെന്ന് വെളിപ്പെട്ടിട്ടുണ്ട്. ജോപ്പന്റെ ദൃശ്യങ്ങള്‍ പതിഞ്ഞു, മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞില്ല. ഇതാണോ സുതാര്യത. ഭരണസിരാകേന്ദ്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന, ഭരണ തലവന്റെ ഓഫീസില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവി ക്യാമറകള്‍ റെക്കോര്‍ഡിംഗ് സംവിധാനമില്ലാത്തതാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. സത്യത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ രണ്ട് തരം ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത് അതില്‍ ഒന്ന് സിസിടിവി ക്യാമറകളും, മറ്റൊന്ന് ലൈവ് സ്‌ട്രീമിംഗ് ക്യാമറകളുമാണ്. ഇതില്‍ ഒന്ന് കെല്‍ട്രോണും മറ്റൊന്ന് സിഡിറ്റുമാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ നിന്നും തന്നെ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടിയുടെ വാദം തെറ്റാണെന്ന് മനസ്സിലാക്കാന്‍ സാധിക്കും. സിസിടിവി ദൃശ്യങ്ങള്‍ ഇല്ലാതാക്കിയെങ്കില്‍, അത് വീണ്ടെടുക്കാന്‍ ഒരു സാധാരണ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ സഹായം മതിയാകും.
അധികാരത്തില്‍ കടിച്ചു തൂങ്ങാനായി ഒരു കള്ളം പറഞ്ഞ്, ആ കള്ളം മറയ്ക്കാന്‍ ഒരുപാട് കള്ളങ്ങള്‍ പറഞ്ഞ്, ഇപ്പോള്‍ കള്ളം മാത്രം മൊഴിയുന്ന ഒരു ഭരണ തലവനായി മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി മാറിയിരിക്കുന്നോവെന്നാണ് എല്ലാവരുടെയും സന്ദേഹം. വിവാദമുണ്ടായപ്പോള്‍ തന്നെ മുഖ്യമന്ത്രി കസേര മറ്റൊരാള്‍ക്ക് നല്‍കി ധാര്‍മ്മികതയുടെ പേരില്‍ മാറി നിന്നെങ്കില്‍ ഉമ്മന്‍‌ചാണ്ടിയ്ക്ക് ഈ ഗതി വരില്ലായിരുന്നു. ഒരു സരിതയുടെ പേരില്‍ നിയമസഭ പിരിച്ചുവിടലും സെക്രട്ടറിയേറ്റിന് മുന്നില്‍ യുദ്ധം ഒരുക്കലും നടക്കുമ്പോള്‍ നഷ്‌ടമാകുന്നത് സാധാരണക്കാരന്റെ അവകാശങ്ങളാണ്, മഴക്കെടുതിയിലും വിലക്കയറ്റത്തിലും ദുരിതമനുഭവിക്കുന്ന ജനങ്ങളെ സേവിക്കാനുള്ള സമയത്ത് ഭരണതലവന്മാര്‍ തങ്ങളുടെ ഇരിപ്പിടങ്ങളില്‍ ഇങ്ങനെ കടിച്ചു തൂങ്ങുന്നത് ഒരുതരത്തില്‍ ന്യായീകരിക്കാനാവുന്നതല്ല. നാണംകെട്ട് ഇത്തരത്തില്‍ ഭരണത്തില്‍ കടിച്ച് തൂങ്ങണോയെന്ന് മുഖ്യമന്ത്രി അദ്ദേഹത്തിന്റെ മനസാക്ഷിയോട് തന്നെ ചോദിക്കേണ്ടതാണ്. സഭ വെട്ടിച്ചുരുക്കി ഒളിച്ചോടുന്നത് സ്വന്തം അധികാരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമല്ലേ? ജനങ്ങളെ സേവിക്കുന്നതിനാണെന്ന് കരുതാന്‍ കഴിയില്ലല്ലോ?

നാളെ എല്‍.ഡി.എഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്‌ നാളെ (ബുധന്‍) എല്‍ഡിഎഫ്‌ ഹര്‍ത്താല്‍ ആഹ്വാനം ചെയ്‌തു. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയാണ്‌ ഹര്‍ത്താല്‍. എംഎല്‍എമാര്‍ക്കെതിരായ പോലീസ്‌ ആക്രമണത്തില്‍ പ്രതിഷേധിച്ചും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമാണ്‌ ഹര്‍ത്താല്‍.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ 22 മുതല്‍ എല്‍ഡിഎഫ്‌ നേതാക്കള്‍ ജില്ലാതലത്തില്‍ രാപ്പകല്‍ അനിശ്ചിതകാല സമരം ആരംഭിക്കും. സംസ്ഥാന നേതാക്കളും സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നിരാഹാരം നടത്തും.  


Webcam & Oommen Chandy, 7-9-2013.



ആരാണ് കള്ളം പറയുന്നത്? സി സി ടി വി ദ്രിശ്യനഗൽ പകര്ത്തിയിട്ടില്ല എന്ന് ആണയിടുന്ന മുഖ്യമന്ത്രിയോ അതോ വീരേന്ദ്രകുമാറിന്റെ പത്രമോ..


അഞ്ചുകോടി രൂപയുടെ ആദ്യ ഗഡുവായാണ് നാല്‍പ്പത് ലക്ഷം രൂപ ശ്രീധരന്‍ നായര്‍ സരിതയുടെ കമ്പനിക്ക് കൈമാറിയത്. ഇതിനായുള്ള ആദ്യത്തെ ചര്‍ച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടന്നതിന്റെ തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. തനിക്ക് നല്‍കിയിട്ടുള്ള കസേരയില്‍ ജോപ്പനും അഭിമുഖമായി സരിത എസ്.നായരും ശ്രീധരന്‍ നായരും ഇരുന്ന് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ വീഡിയോയുമായാണ് അന്വേഷണ സംഘം വെള്ളിയാഴ്ച രാവിലെ ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി. ഓഫീസില്‍ ജോപ്പനെ ചോദ്യം ചെയ്യാനെത്തിയത്. അഞ്ചര മണിക്കൂറോളം ചോദ്യംചെയ്യല്‍ നീണ്ടു. തുടക്കത്തില്‍ സഹകരിക്കാതെ പലപ്പോഴും തട്ടിക്കയറിയെങ്കിലും സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ നിരത്തിയപ്പോള്‍ ജോപ്പന് പലകാര്യങ്ങളും സമ്മതിക്കേണ്ടിവന്നു. 
http://www.mathrubhumi.com/online/malayalam/news/story/2362954/2013-06-29/kerala

ഇത് മാതൃഭൂമി വാര്ത്ത. ആരാണ് കള്ളം പറയുന്നത്? സി സി ടി വി ദ്രിശ്യനഗൽ പകര്ത്തിയിട്ടില്ല എന്ന് ആണയിടുന്ന മുഖ്യമന്ത്രിയോ അതോ വീരേന്ദ്രകുമാറിന്റെ പത്രമോ.....(കടപ്പാട് :p മനോജ്‌ )

VS & Police Attack, 9-7-2013. വി.എസിന് ശാരിരിക അസ്ഥാസ്യം സമീപത്ത് ഗ്രനേഡ് പൊട്ടിയതിനെതടർന്ന്





അഭിനവ ഗാന്ധിയന്മാരുടെ പരാക്രമം സ്ത്രീകളോടും...


അഭിനവ ഗാന്ധിയന്മാരുടെ പരാക്രമം സ്ത്രീകളോടും...
തിരുവനന്തപുരത്ത് എ.ഐ.വൈ.എഫ്-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ആക്രമിക്കാന്‍ മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ നിന്നും ഗുണ്ടകളെ തലസ്ഥാന നഗരിയില്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്തു...
ഈ ചിത്രത്തില്‍ എ.ഐ.വൈ.എഫിന്‍റെ വനിതാ സഖാവിനെ ആക്രമിക്കുന്നത് പുതുപ്പള്ളി മണ്ഡലത്തിലെ മീനടം പഞ്ചായത്തില്‍ നിന്നും ഇറക്കുമതി ചെയ്ത കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനായ മാളികപ്പടി സന്തോഷാണ്.
ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട അഴിമതിക്കാരനായ മുഖ്യമന്ത്രി എത്രത്തോളം തരം താഴും എന്നതിന്‍റെ ഉത്തമ ഉദാഹരണം..!

Police attacked the LDF Meeting. 9-7-2013 1 pm



Police attacked the LDF Meeting. 9-7-2013 1 pm



വനിതകളെ ആക്രമിച്ചവരെ മോചിപ്പിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് നേതാവിനെ പോലീസുകാര്‍ പൊതിരെതല്ലി

march
ഇന്നലെ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് എഐവൈഫ് നടത്തിയ മാര്‍ച്ചിനെ ആക്രമിച്ച് വനിതാ പ്രവര്‍ത്തകരെ അടക്കം പൊതിരതല്ലിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മോചിപ്പിക്കാനെത്തിയ ഡീന്‍ കുര്യാക്കോസിനെ പോലീസ് പൊതിരെ തല്ലി. താന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റാണെന്ന് പറഞ്ഞിട്ടും പോലീസുകാര്‍ കുനിച്ചു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.
നന്ദാവനം പോലീസ് ക്യാമ്പില്‍ രാത്രിയായിരുന്നു സംഭവം. തങ്ങളുടെ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മുദ്രാവാക്യവുമായാണ് ഡീന്‍ കുര്യാക്കോസിന്‍റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍‌ഗ്രസ് പ്രവര്‍ത്തകര്‍ ക്യാമ്പിലെത്തിയത്. പോലീസുമായി ആദ്യം ഉന്തും തള്ളുമാവുകയും പിന്നീട് പോലീസ് ഇവരെ മര്‍ദ്ദിക്കുകയുമായിരുന്നു.
 http://www.reporteronlive.com/2013/07/09/31981.html

സി.സി.ടി.വി വീഡിയോ റെക്കോര്‍ഡ് ചെയ്യാറില്ല: മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു

oommen_chandy_press_meet-300x183
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ സി സി ടി വി ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാറില്ലെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. അടുത്തിടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയല്‍നീക്കങ്ങള്‍ സംബന്ധിച്ച വിവരം ചോര്‍ത്തിക്കൊടുക്കുന്നതിന് കൈക്കൂലി വാങ്ങിയ ഓഫീസ് ജീവനക്കാരെ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലകളില്‍ നിന്നും ഒഴിവാക്കിയിരുന്നു. സി സി ടി വി ക്യാമറയില്‍ പതിഞ്ഞ വീഡിയോ പരിശോധിച്ചാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.
സുതാര്യഭരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്ഥാപിച്ച ക്യാമറകളിലാണ് കൈക്കൂലിക്കാരുടെ ദൃശ്യം പതിഞ്ഞത്. പൊതുഭരണ വകുപ്പില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി നോക്കിയിരുന്ന സുനില്‍കുമാര്‍, കെ രമേശ് എന്നിവരാണ് കൈക്കൂലി വാങ്ങിയത്.
ആറു മാസംമുമ്പായിരുന്നു സംഭവം. ദൃശ്യങ്ങള്‍ പൂഴ്ത്താന്‍ ശ്രമിച്ചെങ്കിലും സംഭവം വിവാദമായതോടെ ഇരുവരെയും മാറ്റുകയായിരുന്നു. എന്നാല്‍, അച്ചടക്കനടപടി മുഖ്യമന്ത്രി ഇടപെട്ട് ഒഴിവാക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തുന്ന ഫയലുകളുടെ നീക്കം ചോര്‍ത്തിക്കൊടുത്താണ് ഇവര്‍ കൈക്കൂലി വാങ്ങിയിരുന്നത്.

Statement by VS about Solar Case & Oommen Chandy. 9-7-2013. 12.30 am




Statement by A. K. Antony about Solar Case & Oommen Chandy. 9-7-2013. 12.30 am



"അയ്യോ അച്ഛാ പോകല്ലേ" ...........

മന്ത്രിമാരെയും യുഡിഎഫ് നേതാക്കളേയും വിളിച്ചുവരുത്തി വ്യാജ രാജിഭീഷണി മുഴക്കി മുഖ്യമന്ത്രി "അയ്യോ അച്ഛാ പോകല്ലേ" കളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രി രാജിവെക്കേണ്ടതില്ലെന്ന യുഡിഎഫ് എംഎല്‍എമാരുടെയും നേതാക്കളുടെയും പ്രതികരണം കാണുമ്പോള്‍ സഹതാപം തോന്നുന്നെന്നും വിഎസ് പറഞ്ഞു. ശ്രീധരന്‍ നായരുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയ്ക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. മുഖ്യമന്ത്രി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്നും പുറകോട്ടില്ലെന്നും വിഎസ് വ്യക്തമാക്കി.

തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍;നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി ശ്രീധരന്‍ നായര്‍

തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍;നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തി ശ്രീധരന്‍ നായര്‍
സോളാര്‍ പാനല്‍ സ്ഥാപിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ സംസാരിക്കാന്‍ തന്നെയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി താന്‍ കൂടിക്കാഴ്ച നടത്തിയതെന്ന് തട്ടിപ്പിനിരയായ കോന്നി സ്വദേശി ശ്രീധരന്‍ നായര്‍. മുഖ്യമന്ത്രിയെ കാണുമ്പോള്‍ സരിത നായര്‍ എന്ന ലക്ഷ്മി നായര്‍ തനിക്ക് ഒപ്പമുണ്ടായിരുന്നതെന്നും ശ്രീധരന്‍ നായര്‍ പറഞ്ഞു. ക്വാറി ഉടമകളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കനാണ് ശ്രീധരന്‍ നായര്‍ തന്നെ വന്നു കണ്ടെതന്നെ മുഖ്യമന്ത്രി നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. മാധ്യമങ്ങളോടാണ് ശ്രീധരന്‍ നായര്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്.
വാര്‍ത്ത പുറത്തുവന്നതോടെ തിരുവനന്തപുരത്ത് ശക്തമായ രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുകയാണ്. സോളാര്‍ പ്രശ്‌നത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് പന്തംകൊളുത്തി പ്രകടനം നടത്തി. ഡിവൈഎഫ്‌ഐ രാത്രി സെക്രട്ടറിയേറ്റ് വളയാന്‍ പദ്ധതി ഇടുന്നുണ്ട്. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്നു. തിരുവഞ്ചൂരും, രമേശ് ചെന്നിത്തലയെ എന്നിവര്‍ മുഖ്യമന്ത്രിയെ കണ്ടു.
2012 ജൂലൈ 9നായിരുന്നു മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. സൗരോര്‍ജമാണ് വൈദ്യുതിക്ഷാമത്തിന് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്‌സിഡി സംബന്ധിച്ചും മറ്റും ലക്ഷ്മി നായര്‍ പറഞ്ഞിരിക്കുമല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചെന്ന് മൊഴിയില്‍. മുഖ്യമന്ത്രിയുടെ മുറിയിലേക്ക് കൊണ്ടുപോയത് ജോപ്പനാണെന്ന്. സരിത നല്ല ആളാണെന്ന് ജോപ്പന്‍ പറഞ്ഞു. എല്ലാം സരിത പറഞ്ഞിട്ടുണ്ടല്ലോ എന്ന് മുഖ്യമന്ത്രി ചോദിച്ചു . പദ്ധതിക്ക് സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മുഖ്യമന്ത്രി ഉറപ്പുനല്‍കി. പദ്ധതിയുമായി ധൈര്യമായി മുന്നോട്ടുപോകാന്‍ മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതിപ്രതിസന്ധിക്ക് സോളാറാണ് പരിഹാരമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Solar Case & Oommen Chandy. 9-7-2013. 12 am